ഒഴുക്കിൽ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി
Friday, June 14, 2024 10:10 PM IST
മൂവാറ്റുപുഴ: മൂവാറ്റുപുഴയാറിൽ ഒഴുക്കിൽപെട്ട് കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി. റാക്കാട് ഗണപതി കടവിൽ ഒഴുക്കിൽപ്പെട്ട് കാണാതായ നെല്ലിമറ്റം അന്ത്യാട്ട് പരേതനായ വാസുവിന്‍റെ ഭാര്യ തങ്കമ്മ (74)യുടെ മൃതദേഹമാണ് ഇന്നലെ ഉച്ചയോടെ കണ്ടെത്തിയത്. തങ്കമ്മയെ കാണാതായ കടവിന് സമീപം നാട്ടുകാരാണ് മൃതദേഹം പൊങ്ങികിടക്കുന്ന നിലയിൽ കണ്ടെത്തിയത്.

തുടർന്ന് പോലീസിലും അഗ്നിശമന രക്ഷാസേനയിലും വിവരമറിയിക്കുകയായിരുന്നു. മൂവാറ്റുപുഴ അഗ്നിശമന രക്ഷാസേന സ്ഥലത്തെത്തി മൃതദേഹം കരയ്ക്കെത്തിച്ചു. മേക്കടന്പിലുള്ള മകൾ സിനിയുടെ വീട്ടിൽ എത്തിയതായിരുന്നു തങ്കമ്മ. കടവിൽ മീൻ പിടിക്കാനെത്തിയവരാണ് വ്യാഴാഴ്ച്ച തങ്കമ്മ പുഴയിൽ മുങ്ങിത്താഴുന്നത് കണ്ടത്.

വിവരമറിയിച്ചതിനെ തുടർന്ന് അഗ്നിശമന രക്ഷാസേനാംഗങ്ങളെത്തി മണിക്കൂറുകളോളം തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയിരുന്നില്ല. ശക്തമായ അടിയൊഴുക്കിനെ തുടർന്ന് വ്യാഴാഴ്ച്ച വൈകുന്നേരത്തോടെ തെരച്ചിൽ അവസാനിപ്പിച്ചിരുന്നു. സംസ്കാരം ഇന്ന് ഒന്നിന് മൂവാറ്റുപുഴ നഗരസഭ ശ്മശാനത്തിൽ. മക്കൾ: സിനി, ജിനി, ജിജോ. മരുമക്കൾ: പ്രസന്നൻ റാക്കാട്, രതീഷ് കടാതി.