നൂലിഴകൾ പാകി അമ്മയുടെ ഓർമച്ചിത്രം
Friday, June 14, 2024 5:10 AM IST
പെരുമ്പാവൂർ: അമ്മ ഓർമയായി മൂന്നു വർഷം പൂർത്തിയായ നാളിൽ കാൻവാസ്‌ ബോർഡിൽ നൂലിഴകൾ പാകി അമ്മയുടെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം ഒരുക്കി മകൻ. കുറുപ്പംപടി തട്ടാംപുറംപടിയിലെ കോട്ടപ്പുറത്തു വീട്ടിൽ സി.കെ. രജീഷാണ് 5000 മീറ്റർ കറുത്ത നൂലുകൊണ്ട് അമ്മ അമ്മിണിയുടെ സ്മരണ പുതുക്കിയത്.

ഏതാനും ദിവസങ്ങൾ മുമ്പ് രജീഷ് തന്‍റെ ഫേസ്ബുക്ക്‌, ഇൻസ്റ്റഗ്രാം പേജുകളിൽ നൂൽച്ചിത്രനിർമിണത്തിന്‍റെ വീഡിയോ പോസ്റ്റ് ചെയ്തതോടെയാണ് കൂട്ടുകാരടക്കം ഈ വിവരം പുറത്തറിയുന്നത്. ടെലിവിഷൻ ഷോകളിൽ ശ്രദ്ധേയനായ സിനിമാറ്റിക് ഡാൻസറാണ് 37കാരനായ രതീഷ്.

രജീഷിന് ഡാൻസിനോടാണ് ഏറെ കമ്പം. കൊറോണ കാലത്തിനു മുമ്പുവരെ സ്റ്റേജ് ഷോകളിൽ സജീവമായിരുന്നു. ഇപ്പോൾ ജീവിതമാർഗം ഫ്ലോർ ടൈൽ പണിയാണ്. പണിയില്ലാത്ത ദിവസങ്ങളിൽ കരകൗശലപ്പണികളിലേർപ്പെടും. ആവശ്യക്കാർ പറയുന്നതനുസരിച്ചുള്ള എന്തും നിർമിച്ചു നൽകും. 73-ാം വയസിൽ കൊറോണക്കാലത്ത് ഹൃദയാഘാതം മൂലമായിരുന്നു രജീഷിന്‍റെ അമ്മയുടെ മരണം.

ഏഴു ദിവസം കൊണ്ടാണ് ചിത്രം പൂർത്തിയാക്കിയത്. 15 മണിക്കൂറോളം ഇതിനായി മാറ്റിവച്ചു. രണ്ടരയടി സമചതുരത്തിലുള്ള വെളുത്ത കാൻവാസിനു ചുറ്റും കൃത്യമായി ആണിയടിച്ച് പലയിടങ്ങളിൽ നിന്നായിഅതിൽ നൂൽ ബന്ധിച്ചാണ് ചിത്രം രൂപകൽപ്പന ചെയ്തത്.

ചിത്രരചന ശാസ്ത്രീയമായി പഠിച്ചിട്ടില്ലാത്ത രജീഷിന്‍റെ ആദ്യത്തെ ഉദ്യമം സ്നേഹനിധിയായ അമ്മയുടെ ചിത്രത്തിൽനിന്നു തുടങ്ങാനായതിലും അതിന് സോഷ്യൽ മീഡിയയിൽ നല്ല അഭിപ്രായം ലഭിച്ചതിലും രജീഷ് സന്തോഷവാനാണ്. എറണാകുളത്ത് സർക്കാർ ജനറൽ ആശുപത്രിയിൽ കോൺട്രാക്റ്റ് അടിസ്ഥാനത്തിൽ നഴ്സായി ജോലിനോക്കുന്ന ഭാര്യ ആതിരയുടെ പ്രോത്സാഹനവും ഉണ്ടായിരുന്നു.

മൂന്നാം ചരമവാർഷിക ദിനത്തിൽ കുടുംബാംഗങ്ങൾക്കു മുന്നിൽ സർപ്രൈസായാണ് രജീഷ് ചിത്രം പ്രദർശിപ്പിച്ചത്. ജോലിയോടൊപ്പം ഇനിയങ്ങോട്ട് നൂൽച്ചിത്രമെഴുത്തും തുടരാൻ തന്നെയാണ് രജീഷിന്‍റെ തീരുമാനം.