നെടുമ്പാശേരി: കനത്ത മഴയെത്തുടർന്ന് ചെങ്ങമനാട് പഞ്ചായത്തിലെ വെങ്ങോലംകുന്ന് പട്ടികജാതി കോളനിയിൽ അരനൂറ്റാണ്ട് പഴക്കമുള്ള പൊതുകിണർ ഒരുവശം ചരിഞ്ഞ് താണു. 20 ഓളം കുടുംബങ്ങൾ ആശ്രയിക്കുന്ന കിണർ ഏത് നിമിഷവും നിലം പൊത്തുന്ന നിലയിലാണ്. 35 അടിയോളം താഴ്ചയുള്ള കിണറിൽ മൂന്ന് മോട്ടോറുകളും സ്ഥാപിച്ചിട്ടുണ്ട്.

കിണറിന്‍റെ അരഭിത്തി അടക്കം ചരിഞ്ഞു താഴ്ന്ന നിലയിലാണ്. മഴ വീണ്ടും ശക്തി പ്രാപിച്ചാൽ ഏത് നിമിഷവും നിലംപൊത്തും. വാർഡംഗം ടി.വി. സുധീഷും, വില്ലേജ് അധികൃതരും മറ്റും സ്ഥലത്തെത്തി മുൻ കരുതൽ നടപടി സ്വീകരിച്ചിട്ടുണ്ട്. കിണറിന് സമീപം റിബൺ കെട്ടി അപകട സൂചന നൽകിയിട്ടുണ്ട്.

കിണറിൽ നിന്ന് വെള്ളം എടുക്കാനാകാതെ വന്നതോടെ ഇവിടെ കുടിവെള്ള പ്രശ്നവും രൂക്ഷമാവുകയാണ്. പഞ്ചായത്തിലെ പല ഭാഗങ്ങളിലും വ്യാപക കൃഷി നാശവുമുണ്ടായിട്ടുണ്ട്. കപ്പ, വാഴ, പച്ചക്കറി കൃഷികൾ അടക്കം വിവിധയിനം കൃഷികൾ വെള്ളത്തിലായി.