മറൈൻഡ്രൈവിൽ സഞ്ചാരികളെ വെറുപ്പിച്ച് മാലിന്യക്കൂമ്പാരം
Saturday, May 27, 2023 1:08 AM IST
കാക്കനാട്: കൊച്ചിയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ മറൈൻഡ്രൈവിൽ സഞ്ചാരികളെ വെറുപ്പിച്ച് മാലിന്യക്കൂമ്പാരം. കൂട്ടിയിട്ടിരിക്കുന്ന മാലിന്യം രണ്ട് മാസത്തിലേറെയായി നീക്കം ചെയ്തിട്ട്. ബ്രഹ്മപുരത്തേക്കുള്ള മാലിന്യനീക്കം നിലച്ചതിൽ പിന്നെ നഗരസഭ ഇവിടെ നിന്ന് മാലിന്യം മാറ്റിയിട്ടില്ലെന്നാണ് ആരോപണം. അവധിയാഘോഷിക്കാൻ നിത്യേന നിരവധി ആളുകളാണ് ഇവിടെയെത്തുന്നത്. ആദ്യ കാഴ്ച തന്നെ പ്രധാന കവാടത്തിൽ കുമിഞ്ഞുകൂടിയ മാലിന്യം. മൂക്ക് പൊത്തി മാത്രമേ അകത്തേയ്ക്ക് പ്രവേശിക്കാനാകു. കാമറയെ നോക്കുകുത്തികളാക്കി മാലിന്യം തള്ളൽ തുടരുകയാണ്.
വാട്ടർ മെട്രോ ജെട്ടിയിലെ പ്രവേശന കവാടത്തിനടുത്തും മാലിന്യക്കുന്ന്. ഒരാൾപൊക്കമുണ്ട് മാസങ്ങൾ പഴക്കമുള്ള മാലിന്യത്തിന്. ജൈവ-അജൈവ മാലിന്യങ്ങൾ പുഴുവരിച്ച നിലയിലാണ്. വേർതിരിക്കാത്ത മാലിന്യമായതിനാൽ ഹരിത കർമസേനയും തിരിഞ്ഞു നോക്കുന്നില്ല . മറൈൻഡ്രവിന്‍റെ പലയിടങ്ങളിലും കാഴ്ച ഇതൊക്കെതന്നെ. അങ്ങനെ മാലിന്യക്കാഴ്ചകൾ സഞ്ചാരികളുടെ നല്ല കാഴ്ച മറയ്ക്കുന്നു.