തട്ടാംപടി പളളിയിലെ മോഷണം: പ്രതി പിടിയില്‍
Friday, May 26, 2023 1:09 AM IST
കരുമാലൂർ: തട്ടാംപടി സെന്‍റ് തോമസ് പള്ളിയില്‍ കയറി നേര്‍ച്ചപ്പെട്ടി കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ കേസിലെ പ്രതി പിടിയില്‍. അടിമാലി ഉടുമ്പന്‍ചോല ചക്കിയാങ്കല്‍ വീട്ടില്‍ പത്മനാഭന്‍(63) ആണ് പിടിയിലായത്.
കഴിഞ്ഞഎപ്രില്‍ 24നാണ് സെന്‍റ് തോമസ് പളളിയുടെ അകത്തുകയറി നേര്‍ച്ചപ്പെട്ടികള്‍ കുത്തിത്തുറന്നത്. 20,000 രൂപയോളംവരുന്ന നേര്‍ച്ചമുതലുകള്‍ ഇയാള്‍ കൊണ്ടുപോയിരുന്നു. മുഖംമൂടി ധരിച്ചാണ് മോഷ്ടാവ് അകത്തുകടന്നത്. അതുകൊണ്ട് കാമറാ ദൃശ്യങ്ങളില്‍നിന്നും ആളെ തിരിച്ചറിയാനായില്ല. ഇപ്പോള്‍ പൊന്‍കുന്ന സ്റ്റേഷനിലെ ഒരു മോഷണക്കേസില്‍ ഇയാള്‍ പിടിയിലായി. അപ്പോള്‍ നടത്തിയ ചോദ്യംചെയ്യലിലാണ് കരുമാല്ലൂരില്‍ മോഷണം നടത്തിയതും ഇയാളാണെന്ന് സമ്മതിച്ചത്.
കൂടാതെ പറവൂര്‍, തടിയിട്ടപറമ്പ് സ്റ്റേഷന്‍ പരിധിയിലെ കേസിലും ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ആലങ്ങാട് പോലീസ് കസ്റ്റഡിയില്‍ വാങ്ങിയ പ്രതിയെ എസ്ഐ അരുണ്‍ദേവ്, എഎസ്ഐ ബെനഡിക്ട് എന്നിവരുടെ നേതൃത്വത്തില്‍ പള്ളിയിലും പരിസരപ്രദേശങ്ങളിലുമെത്തിച്ച് തെളിവെടുപ്പ് നടത്തി.