കോവിഡ് വ്യാപനം: ജാഗ്രത വേണമെന്ന് ഐഎംഎ
Sunday, April 2, 2023 12:15 AM IST
കൊച്ചി: ജില്ലയിൽ കോവിഡ് ബാധിക്കുന്നവരുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ രോഗം വ്യാപനം തടയാന്‍ മുന്‍കരുതല്‍ കൂടുതല്‍ ശക്തമാക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) കൊച്ചി ഘടകം. അടഞ്ഞ മുറികളിലെ ഒത്തുചേരലുകള്‍ ഒഴിവാക്കണം. അനുബന്ധരോഗമുള്ളവരും പ്രായം ചെന്നവരും പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്നും പ്രസിഡന്‍റ് ഡോ. എസ്. ശ്രീനിവാസ കമ്മത്ത്, സെക്രട്ടറി ഡോ. ജോര്‍ജ് തുകലന്‍, സയന്‍റിഫിക് അഡ്വൈസര്‍ ഡോ. രാജീവ് ജയദേവന്‍ എന്നിവര്‍ പറഞ്ഞു.
ഒമിക്രോണ്‍ വകഭേദത്തിന്‍റെ ഉപശാഖയായ എക്‌സ്ബിബി 1.16 ആണ് രാജ്യത്ത് വ്യാപിക്കുന്നത്. ഇതിന് രോഗലക്ഷണങ്ങള്‍ പ്രകടമല്ല. രോഗ ബാധിതരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയുണ്ടാകുമെങ്കിലും രോഗി ഗുരുതരാവസ്ഥയില്‍ എത്തില്ല. വീട്ടില്‍ തന്നെ ചികിത്സിക്കാവുന്ന കേസുകളാണ് അധികവും. വാക്‌സിന്‍ എടുത്തിട്ടുള്ളവരില്‍ രോഗം ഉണ്ടായാലും ഗുരുതര രോഗസാധ്യത വളരെ കുറവാണ്.
നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും രോഗം കൂടുതല്‍ പേരിലേക്ക് വ്യാപിച്ചാല്‍ ആനുപാതികമായി രോഗം ഗുരുതരമാകാനും അതുവഴി ആശുപത്രികളില്‍ തിരക്ക് അനുഭവപ്പെടാനും സാധ്യതയുണ്ടെന്നും ഐഎംഎ ഭാരവാഹികള്‍ അറിയിച്ചു.