ജില്ലയില്‍ 1000 വാര്‍ഡുകളില്‍ വിവരശേഖരണം പൂര്‍ത്തിയായി
Tuesday, March 28, 2023 12:27 AM IST
കൊച്ചി: കേന്ദ്ര സര്‍ക്കാരിന്‍റെ കാർഷിക സെൻസസിന്‍റെ ഒന്നാംഘട്ട വിവരശേഖരണം ജില്ലയിലെ 1000 വാര്‍ഡുകളില്‍ പൂത്തീകരിച്ചു. ഈ നേട്ടം കൈവരിക്കുന്ന സംസ്ഥാനത്തെ ആദ്യ ജില്ലയാണ് എറണാകുളം. ജനുവരി ഒന്നിനാണ് കാര്‍ഷിക സെന്‍സസ് സംസ്ഥാനത്ത് ആരംഭിച്ചത്. ഏപ്രില്‍ 15നകം ജില്ലയിലെ ഒന്നാംഘട്ട വിവരശേഖരണം പൂര്‍ത്തീകരിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.
വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ഉടമസ്ഥതയിലും കൈവശാനുഭവത്തിലുമുള്ള ഭൂമിയുടെ എണ്ണവും വിസ്തൃതിയും, സാമൂഹിക വിഭാഗം, ജെന്‍ഡര്‍, ഭൂമിയുടെ തരം എന്നീ പ്രാഥമിക വിവരങ്ങളാണ് ഈ സെന്‍സസിലൂടെ ശേഖരിക്കുന്നത്. ശേഷിക്കുന്ന 800 വാര്‍ഡുകളില്‍ കാര്‍ഷിക സെന്‍സസ് വിവരശേഖരണം പുരോഗമിക്കുന്നു.
ജില്ലയിലെ കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട വികസന പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനും സാമൂഹിക സാമ്പത്തിക മേഖലകളിലെ നയരൂപീകരണത്തിനും ഈ സെന്‍സസിന്‍റെ ഡാറ്റ ഉപയോഗിക്കും.
കാര്‍ഷിക മേഖലയുടെ പുരോഗതിക്കും കര്‍ഷകരുടെ ഉയര്‍ച്ചയ്ക്കും വേണ്ടി നടത്തുന്ന ഈ സെന്‍സസിന് കൃത്യമായ വിവരങ്ങള്‍ നല്‍കി പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് ജില്ലാ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എ.പി. ഷോജന്‍ അറിയിച്ചു.