കഴിഞ്ഞ ബജറ്റിലെ പദ്ധതികള്‍ കടലാസില്‍ തന്നെ
Monday, March 27, 2023 12:53 AM IST
കൊച്ചി: 2022-23 ലെ ബജറ്റ് പ്രഖ്യാപനങ്ങളില്‍ ഏറെയും നടപ്പിലാക്കിട്ടില്ലെന്ന ആക്ഷേപത്തിന്‍റെ പശ്ചാത്തലത്തിൽ അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് ഇന്ന് കോർപറേഷനിൽ അവതരിപ്പിക്കും.
കഴിഞ്ഞ ബജറ്റിലെ നിര്‍ദേശങ്ങളുടെ തുടര്‍ച്ചയല്ല, അതേ നിര്‍ദേശങ്ങളുടെ ആവര്‍ത്തനമായേക്കുമെന്ന ആക്ഷേപങ്ങള്‍ ഇതിനോടകം പ്രതിപക്ഷം ഉന്നയിച്ചു കഴിഞ്ഞു. ബ്രഹ്മപുരത്തെ മാലിന്യ സംസ്‌കരണം കുറ്റമറ്റ നിലയില്‍ നടപ്പാക്കുന്നതിനു കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികളൊക്കെയും കടലാസില്‍ ഉറങ്ങുകയാണെന്നതാണ് തെളിവായി ബ്രഹ്മപുരത്ത് 12 ദിവസത്തോളം നീണ്ടുനിന്ന തീയും പുകയും അവർ എടുത്തുകാട്ടുന്നു.
ബ്രഹ്മപുരത്തിന് ഒരു മാസ്റ്റര്‍ പ്ലാനും ഇതിന്‍റെ ഭാഗമായി ബ്രഹ്മപുരത്തിന് ചുറ്റുമായി ഗ്രീന്‍ ബെല്‍റ്റും തയാറാക്കുമെന്നതായിരുന്നു മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ബജറ്റിലെ ആദ്യ പ്രഖ്യാപനം.
ഇതുള്‍പ്പടെ, ബ്രഹ്മപുരത്ത് പുതിയ വിന്‍ഡോ കംപോസ്റ്റ് പ്ലാന്‍റ്, ഖരമാലിന്യ സംസ്‌കരണത്തിന് വേസ്റ്റ് ടു എനര്‍ജി പ്ലാന്‍റ്, അജൈവ മാലിന്യം സംസ്‌കരിക്കുന്നതിന് ഇടപ്പള്ളി സോണല്‍ ഓഫീസ് പരിസരത്ത് എംആര്‍എഫ് പ്ലാന്‍റ്, കെട്ടിടാവശിഷ്ടങ്ങള്‍ സംസ്‌കരിക്കുന്നതിന് ബ്രഹ്മപുരത്ത് പ്രത്യേക പ്ലാന്‍റ്, ബയോ മെഡിക്കല്‍ മാലിന്യം സംസ്‌കരിക്കുന്നതിന് പൈലറ്റ് പദ്ധതി ഇവയെല്ലാം കടലാസിൽ മാത്രമായി.
മാലിന്യ ശേഖരണം പരിപൂര്‍ണമായി മിഷനറി സംവിധാനത്തിലാക്കുമെന്ന പ്രഖ്യാപനവും ജലരേഖയായി. മാലിന്യം ശേഖരിക്കാന്‍ മൊബൈല്‍ ആപ്പ്, പൊതു സ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നത് കണ്ടെത്തുന്നതിനും ബന്ധപ്പെട്ടവരെ അറിയിക്കുന്നതിനും സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിംഗ് സിസ്റ്റം തുടങ്ങി വിപ്ലവകരമായ പ്രഖ്യാപനങ്ങള്‍ നടത്തിയെങ്കിലും കോര്‍പറേഷന്‍റെ നേതൃത്വത്തില്‍ ഒരു കാമറ പോലും സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല.
പ്ലാസ്റ്റിക്, ചില്ല് കുപ്പികള്‍ എന്നിവ ശേഖരിച്ച് വാണിജ്യാടിസ്ഥാനത്തില്‍ പുനരുപയോഗിക്കുന്നതിനായി വെല്‍ത്ത് ഫ്രം വേസ്റ്റ് എന്ന പേരില്‍ ഒരു കേന്ദ്രം ആരംഭിക്കുമെന്ന പ്രഖ്യാപനവും കടലാസിലാണ്. ജൈവമാലിന്യം ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കുന്ന കാമ്പയിൻ ബ്രഹ്മപുരത്ത് തീ പിടിച്ചതിന്‍റെ പശ്ചാത്തലത്തില്‍ ഒരാഴ്ച മുന്‍പ് മാത്രമാണ് ആരംഭിച്ചത്.
ഇനിയും നടപ്പായിട്ടില്ലാത്ത കഴിഞ്ഞ ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍
• 10 രൂപയ്ക്ക് ഊണ് നല്‍കുന്ന സമൃദ്ധിയുടെ ബ്രാഞ്ച് ഫോര്‍ട്ടു കൊച്ചിയില്‍ ആരംഭിക്കും.
• നഗരത്തിലെ വിവിധയിടങ്ങളില്‍ സമൃദ്ധി സാറ്റ്‌ലൈറ്റ് യൂണിറ്റുകള്‍ തുറക്കും
• സമൃദ്ധിയില്‍ നിന്ന് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി
• ഫോര്‍ട്ട്‌കൊച്ചിയില്‍ ടൂറിസം ജെട്ടി
• കോര്‍പറേഷനെ സഹായിക്കാന്‍ വിദ്യാര്‍ഥികളുടെ വോളണ്ടിയര്‍ ബാങ്ക്
• മഹാകവി ജി. സ്മാരകം
• ഹൈക്കോടതി ജംഗ്ഷന്‍ മുതല്‍ രാജേന്ദ്രമൈതാനം വരെ പൈതൃക വീഥി
• ഞായറാഴ്ചകളില്‍ ചില്‍ഡ്രന്‍സ് പാര്‍ക്ക്- രാജേന്ദ്രമൈതാനം വരെ നോ വെഹിക്കിള്‍ സോണ്‍
• ടൗണ്‍ഹാള്‍ ആധുനിക നിലയില്‍ പുനര്‍നിര്‍മിക്കും, കേന്ദ്രീകൃത എയര്‍കണ്ടീഷനിംഗ് സംവിധാനം
• റോഡ് ക്ലസ്റ്ററുകള്‍ രൂപീകരിക്കും, പ്രത്യേക മൊബിലിറ്റി പ്ലാന്‍ തയാറാക്കും
• തേവരയില്‍ എലിവേറ്റഡ് ഹൈവേ ഡിപിആര്‍ തയാറാക്കും
• ആലിന്‍ ചുവട് ജംഗ്ഷന്‍ വികസനം
• ഹൈക്കോടതിക്ക് സമീപം ജസ്റ്റിസ് കൃഷ്ണയ്യര്‍ സ്ക്വയര്‍
• മധുര കമ്പനി-കണ്ണങ്കാട്ട് പാലം
• തേവര വാക്ക് വേ • മൂന്നാമത് റോ റോ
• സ്‌പെഷല്‍ പര്‍പ്പസ് വെഹിക്കിള്‍ രൂപീകരിക്കൽ

ബജറ്റ് ചർച്ച ബഹളമയമായേക്കും

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റില്‍ വീണ്ടും തീ ഉയര്‍ന്നിരിക്കെ കൊച്ചി കോര്‍പറേഷന്‍റെ 2023-24 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് ഇന്ന് അവതരിപ്പിക്കും. ബ്രഹ്മപുരത്ത് ഉയര്‍ന്ന തീ കൗണ്‍സില്‍ ഹാളിലേക്ക് പടര്‍ന്നേക്കില്ലെങ്കിലും നീറിപ്പുകയുന്ന അന്തരീക്ഷത്തിലാകും ഡെപ്യൂട്ടി മേയര്‍ അൻസിയ രാവിലെ 10.30ന് ബജറ്റ് പ്രസംഗം നടത്തുക. കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി കൗണ്‍സിൽ യോഗങ്ങള്‍ പ്രതിഷേധ ശബ്ദത്താലും അക്രമ സംഭവങ്ങളാലും കലുക്ഷിതമാക്കിയ പ്രതിപക്ഷം പക്ഷേ ബജറ്റ് യോഗം അലങ്കോലപ്പെടുത്താന്‍ ഇടയില്ലെന്നാണ് സൂചന. ‌ എന്നാല്‍ 29ന് നടക്കുന്ന ബജറ്റ് ചര്‍ച്ച തടസപ്പെടുത്തിയേക്കാനിടയുണ്ട്. 30 നാണ് ബജറ്റ് അംഗീകരിക്കും