മാലിന്യ നിക്ഷേപം! ഉപ കനാലിലേക്ക് വെള്ളം ഒഴുകിയെത്താൻ കടമ്പകളേറെ
Sunday, March 26, 2023 12:14 AM IST
കോലഞ്ചേരി: കനാലിലെ മാലിന്യ നിക്ഷേപങ്ങൾ മൂലം വെള്ളം ഒഴുകിയെത്താൻ വൈകുന്നു. പെരിയാർ വാലി പ്രധാന കനാലിൽനിന്ന് ഉപ കനാലിലേക്കുള്ള ഷട്ടർ തുറന്നാലും വെള്ളമെത്താൻ കടമ്പകൾ ഏറെയാണ്. കനാലിൽനിന്ന് കുറിഞ്ഞി ഭാഗത്തേക്കുള്ള ഉപ കനാലിലാണ് പല തരത്തിലുള്ള മാലിന്യ നിക്ഷേപങ്ങൾ മൂലം വെള്ളം ഒഴുകിയെത്താൻ വൈകുന്നത്.

മരം വെട്ടിയതിന്‍റെ കൂറ്റൻ തടി കഷണങ്ങൾ മുതൽ ഉപയോഗിച്ച ശേഷം കവറിൽ കെട്ടി ഉപേക്ഷിക്കുന്ന ഡയപറുകൾ, മദ്യകുപ്പികൾ, പ്ലാസ്റ്റിക് കുപ്പികൾ, ഓലകൾ, പൊതിമടലുകൾ, ബൾബുകൾ തുടങ്ങി നിരവധി മാലിന്യങ്ങളാണ് കനാലിൽ തള്ളുന്നത്.

വൈദ്യുതി കമ്പികൾക്കു തടസമാകുന്നതിന്‍റെ പേരിൽ വെട്ടിനീക്കുന്ന മരക്കന്പുകളും കനാലിലാണ് നിക്ഷേപിക്കാറാണ് പതിവ്. മാലിന്യ കൂമ്പാരം കാരണം രണ്ടാ മൂന്നോ ദിവസം കൊണ്ട് വെള്ളം ഒഴുകിയെത്തേണ്ടത് ഇല്ലാതാക്കുന്ന അവസ്ഥയാണ്. പലപ്പോഴും കനാൽ വാച്ചറിനും, കനാൽ വെള്ളം ആവശ്യമുള്ള പ്രദേശവാസികൾക്കും ഇത് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്.

മാലിന്യം കനാലിൽ നിക്ഷേപിക്കുന്നതിനെതിരെ ബോധവത്കരണവും മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കണമെന്ന് നാട്ടുകാർ പറയുന്നു.