പിറവം: ആരോഗ്യം, കൃഷി, ശുചിത്വ മേഖലയ്ക്ക് മുൻഗണന നൽകി നിരവധി വികസന പദ്ധതികൾ നടപ്പാക്കാൻ ലക്ഷ്യമിട്ടു പിറവം നഗരസഭാ ബജറ്റ്. 39,11,73,969 രൂപ വരവും 38,29,88,618 രൂപ ചെലവും 82,05,351 രൂപ നീക്കിയിരിപ്പുമുള്ള ബജറ്റാണ് നഗരസഭ വൈസ് ചെയർമാൻ കെ.പി. സലിം അവതരിപ്പിച്ചത്.
നഗരസഭാ ചെയർപേഴ്സൺ ഏലിയാമ്മ ഫിലിപ്പ് അധ്യക്ഷത വഹിച്ചു.
നെൽക്കൃഷി സബ്സിഡിക്കായി 30 ലക്ഷം, ലൈഫ് പദ്ധതി 1.4 കോടി, പ്രസവ രക്ഷയ്ക്ക് 80 ലക്ഷം, ആശുപത്രികൾക്ക് 1.7 കോടി, താലൂക്ക് ആശുപത്രി നവീകരണം മൂന്നു കോടി, വീട്ടുപടിക്കൽ ഫിസിയോതെറാപ്പി സേവനം 12.5 ലക്ഷം,തൊഴിലുറപ്പ് പദ്ധതി രണ്ട് കോടി, അങ്കണവാടി ഭക്ഷണ പദ്ധതി എട്ടു ലക്ഷം,അമൃത് 20 പദ്ധതിക്കായി 4.53 കോടി, കൃഷിക്കും ചെറു വ്യവസായത്തിനും 1.62 കോടി, സ്കൂൾ നവീകരണം 15 ലക്ഷം ബാഡ്മിന്റൺ കോർട്ട്, ടർഫ് 15.30 ലക്ഷം, കക്കാട്, കോട്ടപ്പുറം പ്രദേശങ്ങളിലായി അർബൻ വെൽനസ് സെന്ററുകൾക്ക് 81 ലക്ഷം, ശുചിത്വം-മാലിന്യ സംസ്കരണം 4.95 കോടി, ജനറൽ കുടുംബങ്ങൾക്ക് ഭവനം പുനരുദ്ധാരണം 70 ലക്ഷം എന്നിങ്ങനെയാണ് തുകകൾ വകയിരുത്തിയിട്ടുള്ളത്.
ഭിന്നശേഷി കിടപ്പുരോഗി പരിപാലനം പ്രതിമാസം 2,500 രൂപ ധനസഹായം നൽകുന്നതിനായി 7.30 ലക്ഷം, പട്ടികജാതി കുടുംബങ്ങൾക്ക് ആധുനിക അടുക്കള - 27 ലക്ഷം, വനിത വികസനം 22 ലക്ഷം, വയോജന ക്ഷേമം 14 ലക്ഷം, അഗതി-ആശ്രയ പദ്ധതി ഒമ്പത് ലക്ഷം കുട്ടികളുടെ ക്ഷേമം 41 ലക്ഷം, ഭിന്നശേഷി സ്കോളർഷിപ്പ് 13 ലക്ഷം, സേവന മേഖല 1.04 കോടി, റോഡു നിർമാണം-3.98 കോടി, ഇടപ്പള്ളിച്ചിറ കുളം നവീകരണം 55 ലക്ഷം എന്നീ പദ്ധതികൾക്കും ബജറ്റിൽ തുക വകയിരുത്തി.