ഫോറസ്റ്റ് ഒഫീസിന് മുന്നിൽ ഒറ്റയാള്‍ സമരം
Sunday, March 19, 2023 12:57 AM IST
കോതമംഗലം: കാട്ടാനശല്യംമൂലം പൊറുതിമുട്ടിയ കര്‍ഷകന്‍ ഫോറസ്റ്റ് ഒഫീസിന് മുന്നിൽ ഒറ്റയാള്‍ സമരം നടത്തി. ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും കാട്ടാനശല്യത്തിന് പരിഹാരവും ആവശ്യപ്പെട്ടാണ് സമരം നടത്തിയത്. വന്യജീവി ആക്രമണത്തിനെതിരെ പലതവണ സമരവുമായി രംഗത്തുവന്നിട്ടുള്ള നീണ്ടപാറ സ്വദേശി ഓലിക്കല്‍ പീതാംബരനാണ് നേര്യമംഗലം ഫോറസ്റ്റ് റേഞ്ച് ഓഫീസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തിയത്.

പരാതിയും പരിഹാരവും ആവശ്യപ്പെട്ട് നിരവധി തവണ സമരരംഗത്ത് വന്നിട്ടും അധികാരികള്‍ അവഗണിക്കുന്നതില്‍ പ്രതിഷേധിച്ചാണ് ഇന്നലെ പീതാംബരന്‍ ഒറ്റയാള്‍ സമരവുമായി എത്തിയത്. ഗേറ്റിന് പുറത്തായിരുന്നു സമരവേദി. പരിഹാരമുണ്ടാകും വരെ നാളെ മുതല്‍ അനിശ്ചിതകാല സമരം നടത്തുമെന്ന് പീതാംബരന്‍ പറഞ്ഞു.

നീണ്ടപാറ, കരിമുകള്‍ തുടങ്ങിയ പ്രദേശങ്ങളി്ല്‍ എട്ട് മാസമായി കാട്ടാന ശല്യം രൂക്ഷമാണ്. ഇരുനൂറിലേറെ കര്‍ഷകര്‍ ഇതിന്‍റെ കെടുതികള്‍ അനുഭവിക്കുന്നുണ്ട്. എല്ലാ ദിവസവും തന്‍റെ കൃഷിയിടത്തില്‍ കാട്ടാനകളെത്തുന്നുണ്ടെന്ന് പീതാബരന്‍ പറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ എത്തിയ ആനകൂട്ടം വലിയ നഷ്ടമാണ് വരുത്തിയത്. കുടിവെള്ളത്തിനായി സ്ഥാപിച്ച മോട്ടറും പൈപ്പ് ലൈനും ഉള്‍പ്പടെ നശിപ്പിച്ചു. 50 സെന്‍റ് പറമ്പില്‍ കൃഷി ചെയ്തവ ഒന്നും ബാക്കിയില്ല. 25 തെങ്ങുണ്ടായിരുന്നത് ഒന്നുപോലും ബാക്കിയില്ല.

ആനശല്യം പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് മുമ്പ് നീണ്ടപാറയിലെ കെഎസ്ഇബിയുടെ കമാനത്തിന് കയറി ആത്മഹത്യക്ക് തുനിഞ്ഞ പീതാബരനെ ചില ഉറപ്പുകള്‍ നല്‍കിയാണ് അന്ന് അനുനയിപ്പിച്ച് താഴെയിറക്കിയത്. അന്ന് നല്‍കിയ ഉറപ്പുകളൊന്നും പാലിക്കപ്പെട്ടിട്ടില്ലെന്നും മനുഷ്യാവകാശ കമ്മീഷന്‍റെ ഉത്തരവും അധികാരികള്‍ ലംഘിക്കുകയാണെന്നും പീതാംബരന്‍ പറയുന്നു. നഷ്ടപരിഹാരത്തിനായി നല്‍കിയ അപേക്ഷകളും വനംവകുപ്പ് ഓഫീസില്‍ കാണാനില്ലെന്ന് പീതാംബരന്‍ പറയുന്നു.