ക്ഷേത്രവളപ്പിലെ മരം മുറിക്കല്‍: പുരാവസ്തു വകുപ്പിന്‍റെ വിശദീകരണം തേടി
Thursday, February 9, 2023 12:38 AM IST
കൊച്ചി: മട്ടാഞ്ചേരി പള്ളിയറക്കാവ് ഭഗവതീക്ഷേത്ര വളപ്പിലെ മരങ്ങള്‍ മുറിച്ചുമാറ്റിയ സംഭവത്തില്‍ ഹൈക്കോടതി പുരാവസ്തു വകുപ്പ് ഡയറക്ടറുടെ വിശദീകരണം തേടി. തിങ്കളാഴ്ച വിശദീകരണം നല്‍കാനാണ് ജസ്റ്റീസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റീസ് പി.ജി. അജിത്കുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്‍റെ നിർദേശം.
മട്ടാഞ്ചേരി പള്ളിയറക്കാവ് ക്ഷേത്രവളപ്പിലെ അനധികൃത മരംമുറി സംബന്ധിച്ച് മാധ്യമങ്ങളിൽ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ഡിവിഷന്‍ ബെഞ്ച് സ്വമേധയാ കേസെടുക്കുകയായിരുന്നു. കോവിലകം പുരാവസ്തു വകുപ്പ് ഡയറക്ടറുടെ നിയന്ത്രണത്തിലുള്ള സംരക്ഷിത മേഖലയാണിതെന്ന് ഇന്നലെ ഹര്‍ജി പരിഗണിച്ചപ്പോള്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചു. തുടര്‍ന്നാണ് പുരാവസ്തു വകുപ്പിനോടു ഹൈക്കോടതി വിശദീകരണം തേടിയത്. ഹര്‍ജിയില്‍ വനം, റവന്യൂ, ദേവസ്വം വകുപ്പുകള്‍ക്കും കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനും നോട്ടീസ് നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ക്ഷേത്രോപദേശക സമിതിക്ക് കൊച്ചി പഴയന്നൂര്‍ ദേവസ്വം ഓഫീസര്‍ മുഖേന നോട്ടീസ് നല്‍കാനും ഉത്തരവില്‍ പറയുന്നു.