ഹോട്ടല്‍ ജീവനക്കാരൻ കുത്തേറ്റ് മരിച്ചു
Saturday, February 4, 2023 12:12 AM IST
കൊച്ചി: നഗരത്തില്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും കൊലപാതകം. പാലക്കാട് കൊല്ലങ്കോട് സ്വദേശിയും ഹോട്ടല്‍ ജീവനക്കാരനുമായ സന്തോഷ് പൊന്നിച്ചാമി (41) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ പുലര്‍ച്ചെ നാലരയോടെ എറണാകുളം അംബേദ്കര്‍ സ്റ്റേഡിയത്തിനു മുന്നിലാണ് സന്തോഷിനെ ചോര വാര്‍ന്ന നിലയില്‍ കണ്ടെത്തിയത്.
ഇതുവഴി പോയ ഓട്ടോറിക്ഷാ ഡ്രൈവറാണ് സന്തോഷിനെ ആദ്യം കണ്ടത്. ചോരയില്‍ കുളിച്ചുകിടക്കുന്ന സന്തോഷിനെ ഉടന്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. സന്തോഷിന്‍റെ മുതുകില്‍ ആഴത്തിലുള്ള മൂന്നു മുറിവുകളാണ് ഉള്ളത്. കത്തിക്ക് സമാനമായ ആയുധം ഉപയോഗിച്ച് കുത്തിയതാണെന്നാണ് പോലീസിന്‍റെ നിഗമനം. പ്രദേശത്തെ സിസിടിവികളടക്കം പരിശോധിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്നുള്ള ഹോട്ടലില്‍ 10 വര്‍ഷമായി ജോലി ചെയ്തു വരികയായിരുന്നു സന്തോഷ്.
സംഭവദിവസം എറണാകുളം ശിവക്ഷേത്രത്തിലെ ഉത്സവം കാണാനാണെന്ന് പറഞ്ഞാണ് ഇയാള്‍ താമസസ്ഥലത്ത് നിന്ന് പോയത്. അംബേദ്കര്‍ സ്റ്റേഡിയത്തിന്‍റെ ഗാലറിയോട് ചേര്‍ന്നുള്ള ഭാഗത്തുവച്ചാണ് ഇയാള്‍ക്ക് കുത്തേറ്റത്. ഇവിടെ നിന്ന് പുറത്തേക്ക് ഓടി വരുന്നതിനിടെ പ്രധാന ഗേറ്റിന് പുറത്തായി വീഴുകയായിരുന്നു.