ആലുവ നഗരസഭയ്ക്കും ദേവസ്വം ബോർഡിനും റിക്കാർഡ് വരുമാനം
Thursday, February 2, 2023 12:10 AM IST
ആലുവ: കോവിഡ് മഹാമാരിയെത്തുടർന്ന് മുടങ്ങിക്കിടന്ന മഹാശിവരാത്രി ആഘോഷങ്ങൾ ആരംഭിക്കും മുമ്പേ ലേലം വിളികളിലൂടെ ആലുവ നഗരസഭയ്ക്കും തിരുവിതാംകൂർ ദേവസ്വം ബോർഡിനും റിക്കാർഡ് വരുമാനം. കഴിഞ്ഞ ദിവസം നടന്ന 64 ബലിത്തറകളുടെ ലേലത്തിലൂടെ ദേവസ്വം ബോർഡിന് 50 ലക്ഷത്തോളം രൂപ ലഭിച്ചു. വ്യാപാര മേള ലേലം നൽകിയതിലൂടെ നഗരസഭയ്ക്ക് 63 ലക്ഷം നേരത്തെ ലഭിച്ചിരുന്നു.
ബലിത്തറ, സ്റ്റാൾ ലേലത്തിലൂടെ ദേവസ്വം ബോർഡിനും വ്യാപാരമേള ലേലത്തിലൂടെ നഗരസഭയ്ക്കും മുൻവർഷങ്ങളെ അപേക്ഷിച്ച് ഇരട്ടി വരുമാനമാണ് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന 64 ബലിത്തറകളുടെ ലേലത്തിലൂടെ ദേവസ്വം ബോർഡിന് ലഭിച്ചത് 50 ലക്ഷത്തോളം രൂപയാണ്. ഇന്ന് രാവിലെ ബാക്കിയുള്ള 52 തറകളുടെ ലേലം കൂടി നടക്കും.
ഇതോടെ 30 മുതൽ 40 ലക്ഷം വരെ ഇനിയും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുൻ വർഷങ്ങളിൽ ബലിത്തറ ലേലത്തിലൂടെ 50 ലക്ഷത്തിൽ താഴെയാണ് ലഭിച്ചിരുന്നത്. നഗരസഭയ്ക്ക് പിന്നാലെ ദേവസ്വം ബോർഡിന്‍റെ സ്ഥലത്തെ വ്യാപാരമേളയും ഇക്കുറി കരാർ നൽകി. നഗരസഭയിൽ മണപ്പുറത്തെ വ്യാപാരമേള കരാറെടുത്ത ബംഗളൂരു ആസ്ഥാനമായ ഫൺ വേൾഡ് ആണ് 27 ലക്ഷം രൂപയ്ക്ക് ദേവസ്വം ബോർഡിന്‍റെ സ്ഥലവും ഏറ്റെടുത്തത്. മണപ്പുറത്തെ എല്ലാ വ്യാപാര സ്റ്റാളുകളും ഒരു കോടി രൂപ ചെലവിട്ട് ഫൺ വേൾഡ് സ്വന്തമാക്കിയിരിക്കുകയാണ്. 31 സ്റ്റാളുകൾക്കുള്ള സ്ഥലമുണ്ട്. ബലിത്തറ ലേലത്തിലൂടെയും സ്റ്റാൾ ലേലത്തിലൂടെയും ബോർഡിന് ലഭിച്ചത് 80 ലക്ഷത്തോളം രൂപ. ഇന്നത്തെ ലേലത്തുകയും കൂടിയാകുമ്പോൾ ആകെ വരുമാനം ഒരു കോടി കടക്കും. ഇതിന് പുറമെ ക്ഷേത്രത്തിലെ നടവരവുമുണ്ടാകും. ചെലവ് കഴിഞ്ഞാലും ഇക്കുറി വലിയ തുക ബോർഡിന് മിച്ചമുണ്ടാകും.
നഗരസഭയിൽ നിന്നും 63 ലക്ഷം രൂപയ്ക്കാണ് ഇതേകമ്പനി വ്യാപാരമേള നടത്തിപ്പ് കരാറെടുത്തിട്ടുള്ളത്. മുൻകാലങ്ങളിൽ നഗരസഭ 100 സ്റ്റാളുകളാണ് നിർമിച്ചിരുന്നത്. ഇക്കുറി കരാറുകാർക്ക് 150 ഓളം സ്റ്റാളുകൾ ഉണ്ടാകും. വ്യാപാരമേളയുടെ വിസ്തൃതിയും കൂട്ടിയിട്ടുണ്ട്.
നഗരസഭയ്ക്ക് ശിവരാത്രി നടത്തിപ്പിലൂടെ മുൻകാലങ്ങളിൽ പരമാവധി ലഭിച്ചിരുന്നത് 30 ലക്ഷം വരെയാണ്. ഇത്തവണ 63 ലക്ഷം ഇതിനകം ലഭിച്ചുകഴിഞ്ഞു.