പാഴൂര്‍, കളമ്പൂർ തൂക്കുപാലങ്ങൾ നവീകരിക്കും: എംഎൽഎ
Wednesday, February 1, 2023 12:10 AM IST
പിറവം: പാഴൂര്‍, കളമ്പൂർ തൂക്കുപാലങ്ങൾ അടിയന്തരമായി നവീകരിക്കുമെന്ന് അനൂപ്‌ ജേക്കബ്‌ എംഎല്‍എ അറിയിച്ചു. അപകടാവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന തൂക്കുപാലങ്ങളുടെ അറ്റകുറ്റപ്പണികൾ നടത്താതിൽ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു. കഴിഞ്ഞ ദിവസം കോൺഗ്രസിന്‍റെ നേതൃത്വത്തിൽ പാഴൂർ തൂക്കുപാലത്തിലൂടെ പന്തം കൊളുത്തി പ്രകടനവും നടത്തിയിരുന്നു.
എംഎൽഎ തൂക്കുപാലങ്ങൾ സന്ദര്‍ശിച്ച് സ്ഥിതി വിലയിരുത്തി. പാലത്തിൽ വിരിച്ചിരിക്കുന്ന ഷീറ്റുകള്‍ തുരുമ്പെടുത്തിരിക്കുന്നത് സമീപവാസികൾ എംഎൽഎയെ ബോധ്യപ്പെടുത്തി. പാഴൂരിലേയും കളമ്പൂരിലേയും തൂക്കുപാലങ്ങളുടെ അപകടവസ്ഥയെക്കുറിച്ച് കളക്ടര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും ഇതിന്‍റെ അടിസ്ഥാനത്തില്‍ മൂവാറ്റുപുഴ റവന്യൂ ഡിവിഷണല്‍ ഓഫീസറെ പാലങ്ങള്‍ പരിശോധിക്കാന്‍ നിയോഗിച്ചിട്ടുണ്ടന്നും അദ്ദേഹം പറഞ്ഞു.
റവന്യൂ ഡിവിഷണല്‍ ഓഫീസറുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കേരള ഇലക്ട്രിക്കല്‍ ആൻഡ് അലൈഡ് എൻജിനീയറിംഗ് കമ്പനി ലിമിറ്റഡിനെക്കൊണ്ട് തൂക്കുപാലങ്ങളുടെ എസ്റ്റിമേറ്റ് എടുത്ത് ഇതിന് അറ്റകുറ്റപ്പണികള്‍ക്ക് ആവശ്യമായ തുക അനുവദിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. കെല്‍ നിര്‍മാണം പൂര്‍ത്തിയാക്കുന്ന പാലങ്ങള്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിനോ അല്ലെങ്കില്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കോ ആണ് ഉടമസ്ഥാവകാശം നല്‍കുക. എന്നാല്‍ ഈ രണ്ടു തൂക്കുപാലങ്ങള്‍ക്കും ഈ നടപടി സ്വീകരിച്ചിട്ടില്ല.
ഇതിനാൽ ഏത് വകുപ്പില്‍നിന്ന് അറ്റകുറ്റപ്പണികള്‍ക്ക് ആവശ്യമായ തുക കണ്ടെത്തും എന്നുള്ളതാണ് ഇപ്പോള്‍ നേരിടുന്ന ബുദ്ധിമുട്ട്. ധാരാളം വിനോദ സഞ്ചാരികള്‍ സന്ദര്‍ശിക്കുന്നതിനാല്‍ വിനോദ സഞ്ചാര വകുപ്പില്‍നിന്ന് ഇതിനായുള്ള തുക അനുവദിക്കണമെന്ന് അനൂപ്‌ ജേക്കബ്‌ എംഎല്‍എ ആവശ്യപ്പെട്ടിട്ടുണ്ട്.