നിരവധി കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി
Monday, January 30, 2023 11:52 PM IST
പെരുമ്പാവൂർ : ഏഴു വർഷത്തിനുളളിൽ കോടനാട്, കാലടി പോലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതകം, കൊലപാതക ശ്രമം, ആയുധ നിയമം തുടങ്ങി നിരവധി കേസുകളിലുൾപ്പെട്ടയാളെ കാപ്പ ചുമത്തി നാടുകടത്തി. കൂവപ്പടി ഐമുറി വിഷ്ണു ഭവൻ വീട്ടിൽ അജി വി. നായരെ (28)യാണ് ഒരു വർഷത്തേക്ക് നാടു കടത്തിയത്.
ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്‍റെ റിപ്പോർട്ടിൽ എറണാകുളം റേഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടറുടെ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
2016 ൽ കാലടിയിൽ നടന്ന സനൽ വധക്കേസിൽ ആറാം പ്രതിയായിരുന്ന ഇയാൾ കഴിഞ്ഞ സെപ്റ്റംബറിൽ നിധീഷ് എന്നയാളെ ദേഹോപദ്രവം ഏല്പിച്ചതിന് കോടനാട് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായതിനെ തുടർന്നാണ് കാപ്പ ചുമത്തി നാടു കടത്തിയത്.