ജിസിഡിഎയും കൊച്ചി മെട്രോയും ധാരണയായി
Thursday, January 26, 2023 12:27 AM IST
കൊച്ചി: ജിസിഡിഎ ഉടമസ്ഥതയിലുള്ളതും കൊച്ചി നഗരത്തിലെ പ്രധാന റോഡുകളിലൊന്നുമായ കലൂര്‍-കടവന്ത്ര റോഡ് നടപ്പാത ഉള്‍പ്പെടെ അന്താരാഷ്ട്ര നിലവാരത്തോടെ നവീകരിക്കുന്നതിനും സൗന്ദര്യവത്കരിക്കുന്നതിനുമായി ജിസിഡിഎയും കൊച്ചി മെട്രോയും ധാരണാപത്രം ഒപ്പുവച്ചു. കെഎംആര്‍എല്‍ ഹെഡ് ഓഫീസില്‍ വച്ച് എംഡി ലോക്‌നാഥ് ബെഹ്‌റയുടെ സാന്നിധ്യത്തില്‍ ജിസിഡിഎ സെക്രട്ടറി കെ.വി. അബ്ദുള്‍ മാലിക്കും കൊച്ചി മെട്രോ പ്രൊജക്ട്സ് വിഭാഗം ജനറല്‍ മാനേജര്‍ വിനു സി. കോശിയുമാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്.
3.2 കിലോമീറ്റർ; ചെലവ് 17 കോടി
കലൂര്‍ മുതല്‍ കടവന്ത്ര വരെയുള്ള 3.2 കിലോമീറ്റര്‍ ദൂരം റോഡാണ് 17 കോടിയോളം രൂപ ചെലവില്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നത്. റോഡിന്‍റെ സര്‍ഫസിംഗ് ഉള്‍പ്പടെയുള്ള നവീകരണ പ്രവൃത്തികള്‍ ജിസിഡിഎ നിര്‍വഹിക്കും. റോഡിന് ഇരുവശവും മീഡിയനുകളുമാണ് നോണ്‍ മോട്ടോറൈസ്ഡ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൊച്ചി മെട്രോ നവീകരിക്കുക. നടപ്പാതയുടെ വീതി വര്‍ധിപ്പിക്കും.
കാനകള്‍ മൂടിയിരിക്കുന്ന സ്ലാബുകളെല്ലാം ശരിയായ വിധം സ്ഥാപിച്ചതിനു ശേഷം കാല്‍നടയാത്രക്കാര്‍ക്ക് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഉള്‍പ്പെടുത്തിയാകും നവീകരണം.
കാല്‍നടയാത്രികര്‍ക്ക് വിശ്രമിക്കുന്നതിനായി സീറ്റുകളും മാലിന്യം നിക്ഷേപിക്കുന്നതിനായി വേസ്റ്റ് ബിന്നുകളും സ്ഥാപിക്കും.
കൂടുതല്‍ വഴിവിളക്കുകള്‍ സ്ഥാപിക്കും. മഴക്കാല പ്രശ്‌നങ്ങള്‍ മുന്‍കൂട്ടി കണ്ട് അതു പരിഹരിക്കാനുള്ള കൃത്യമായ നടപടികള്‍ നിര്‍മാണ ഘട്ടത്തില്‍ തന്നെ സ്വീകരിക്കും.
നിലവിലുള്ള മരങ്ങള്‍ സംരക്ഷിച്ചു കൊണ്ടായിരിക്കും പദ്ധതിയുടെ പൂര്‍ത്തീകരണം. അടിയന്തരമായി നവീകരണ പ്രവര്‍ത്തികള്‍ ആരംഭിച്ച് ഒരു വര്‍ഷത്തിനകം പദ്ധതി പൂര്‍ത്തീകരിക്കാനാണ് കരാറിലൂടെ ലക്ഷ്യമിടുന്നത്.