അഡ്വ. സൈബി ജോസിനെ പോലീസ് ചോദ്യം ചെയ്തു
Thursday, January 26, 2023 12:22 AM IST
കൊച്ചി: ഹൈക്കോടതി ജഡ്ജിമാര്‍ക്ക് നല്‍കാനെന്ന പേരില്‍ നിര്‍മാതാവില്‍ നിന്ന് 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ സംഭവത്തില്‍ ആരോപണ വിധേയനായ ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്‍റ് സൈബി ജോസ് കിടങ്ങൂരിനെ പോലീസ് ചോദ്യം ചെയ്തു. ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാറുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍.
ഇന്നലെ രാവിലെ കമ്മീഷണറേറ്റിനോടു ചേര്‍ന്നുള്ള പോലീസ് ട്രെയിനിംഗ് സെന്‍ററിന്‍റെ കോണ്‍ഫറൻസ് ഹാളില്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കെ. സേതുരാമന്‍റെ നേതൃത്വത്തില്‍ നടന്ന ചോദ്യം ചെയ്യല്‍ നാലു മണിക്കൂറിലധികം നീണ്ടു. ചോദ്യം ചെയ്യലിനായി കമ്മീഷണര്‍ ഓഫീസില്‍ ഹാജാരാകാനാണ് സൈബിക്ക് നിര്‍ദേശം നല്‍കിയിരുന്നതെങ്കിലും പിന്നീട് പോലീസ് ട്രെയ്നിംഗ് സെന്‍ററിന്‍റെ കോണ്‍ഫറന്‍സ് ഹാളിലേക്ക് മാറ്റുകയായിരുന്നു. പണം നല്‍കിയ കക്ഷികളില്‍ ഒരാളായ സിനിമാ നിര്‍മാതാവിനെയും വിജിലന്‍സ് രജിസ്ട്രാര്‍ക്ക് മൊഴി നല്‍കിയ അഭിഭാഷകരെയും പോലീസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. സാക്ഷികളുടെ മൊഴി കൂടി ചേര്‍ത്ത് ശനിയാഴ്ചയ്ക്കകം ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കാനാണ് അന്വേഷണ ഉദ്യോഗസ്ഥന്‍റെ തീരുമാനം.
കേസുകളെക്കുറിച്ചും കക്ഷികളെക്കുറിച്ചും ചോദ്യങ്ങള്‍ ഉയര്‍ന്നു. എന്നാല്‍ അഭിഭാഷക ഫീസാണ് താന്‍ വാങ്ങിയതെന്ന മൊഴി പോലീസിന് മുന്നിലും സൈബി ആവര്‍ത്തിച്ചെന്നാണ് അറിയുന്നത്. ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണനു പുറമേ ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എ.എ. സിയാദ് റഹ്മാന്‍ എന്നീ ജഡ്ജിമാര്‍ക്കു നല്‍കാനെന്ന പേരിലും അഡ്വ. സൈബി കക്ഷികളില്‍ നിന്ന് പണം വാങ്ങിയതായി അഭിഭാഷകരില്‍ ചിലര്‍ മൊഴി നല്‍കിയിട്ടുണ്ടെന്നാണ് വിജിലന്‍സ് രജിസ്ട്രാര്‍ റിപ്പോര്‍ട്ട്.
ജസ്റ്റീസ് കുഞ്ഞികൃഷ്ണനു നല്‍കാനെന്നു പറഞ്ഞ് 25 ലക്ഷം രൂപ വാങ്ങിയെന്നും ജസ്റ്റിസ് മുഹമ്മദ് മുഷ്താഖിന് നല്‍കാനെന്ന പേരില്‍ രണ്ടു ലക്ഷം രൂപയും ജസ്റ്റീസ് സിയാദ് റഹ്മാനു നല്‍കാനെന്ന പേരില്‍ 50 ലക്ഷം രൂപയും വാങ്ങിയതായി അറിയാമെന്നാണ് ഹൈക്കോടതിയിലെ നാല് അഭിഭാഷകരുടെ മൊഴി.