ശബരി റെയിൽ പദ്ധതി വേഗത്തിൽ യാഥാർഥ്യമാക്കണം: എംപി
Tuesday, January 24, 2023 11:54 PM IST
മൂവാറ്റുപുഴ: സംസ്ഥാനത്തിന്‍റെ വികസനത്തിന് കരുത്താകുന്ന ശബരി റെയിൽ പദ്ധതി വേഗത്തിൽ യാഥാർഥ്യമാക്കണമെന്ന് ബെന്നി ബെഹന്നാൻ എംപി. ശബരി റെയിൽ യാഥാർഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫിന്‍റെ നേതൃത്വത്തിൽ മൂവാറ്റുപുഴയിൽ ഡീൻ കുര്യാക്കോസ് എംപി നയിച്ച സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇനിയും അലംഭാവം കാണിച്ചാൽ പാർലമെന്‍റിൽ രണ്ടാംഘട്ട സമരത്തിന് സംസ്ഥാനത്തു നിന്നുള്ള എംപിമാർ മുൻകൈയെടുക്കും. ശബരിമല തീർഥാടനത്തിനും വ്യവസായത്തിനും കൃഷിക്കും വിനോദ സഞ്ചാരത്തിനും ഏറെ പ്രാധാന്യം ലഭിക്കുന്ന പദ്ധതി കൂടിയാണിതെന്ന് ബെന്നി ബെഹന്നാൻ കൂട്ടിച്ചേർത്തു.
ഇടുക്കി ജില്ലയെ റെയിൽവേ ഭൂപടത്തിൽ ഉൾക്കൊള്ളിക്കുന്ന പദ്ധതിയാണിതെന്ന് ഡീൻ കുര്യാക്കോസ് എംപി പറഞ്ഞു. സംസ്ഥാന സർക്കാരിന്‍റെ പിടിപ്പുകേട് കൊണ്ടാണ് പദ്ധതി വൈകിയത്. പദ്ധതിക്ക് വേണ്ടി വരുന്ന എസ്റ്റിമേറ്റിന്‍റെ പകുതി തുക അനുവദിക്കുവാൻ അന്നത്തെ ഒന്നാം പിണറായി സർക്കാർ തയാറായില്ല. 2019ൽ താൻ ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട സമയത്ത് ഈ പദ്ധതി മരവിക്കപ്പെട്ട് കിടക്കുകയായിരുന്നെന്ന് ഡീൻ കുര്യാക്കോസ് പറഞ്ഞു. തുടർന്ന് താൻ ഉൾപ്പെടെയുള്ള കോണ്‍ഗ്രസ് എംപിമാർ നടത്തിയ നിരന്തര ഇടപ്പെടലിന്‍റെ ഫലമായാണ് പദ്ധതിക്ക് ജീവൻവച്ചത്. ശബരി പദ്ധതിക്കായി ബജറ്റിൽ തുക അനുവദിക്കണമെന്ന് ഡീൻ കുര്യാക്കോസ് എംപി കേന്ദ്ര മന്ത്രി അശ്വനി വൈഷണവിനെ നേരിൽകണ്ട് ആവശ്യപ്പെട്ടിരുന്നു.
ശബരി പദ്ധതിക്കായി 20 വർഷങ്ങൾ മുൻപ് കല്ലിട്ട 70 കിലോമീറ്റർ പരിധിയിലുള്ള ജനങ്ങൾ കഷ്ടപ്പെടുകയാണ്. ഭവനങ്ങളുടെ അറ്റകുറ്റപ്പണികൾക്കോ വായ്പ, വിവാഹാവശ്യങ്ങൾ തുടങ്ങിയ എല്ലാ കാര്യങ്ങൾക്കും പദ്ധതി തടസം സൃഷ്ടിക്കുകയാണ്. 800 കെട്ടിടങ്ങളാണ് പദ്ധതിക്കായി ഏറ്റെടുക്കാൻ നിശ്ചയിച്ചത്. പദ്ധതി ഇനിയും വൈകിയാൽ രണ്ടായിരത്തോളം വ്യക്തികളെ ശക്തമായി ബാധിക്കുമെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു. കോടികണക്കിന് തീർഥാടകർ എത്തുന്ന ശബരിമലയിലേക്കും പ്രമുഖ ക്രിസ്ത്യൻ തീർഥാടന കേന്ദ്രമായ ഭരണങ്ങാനത്തേക്കും റെയിൽവേ സൗകര്യം ഏറെ പ്രയോജനകരമാണെന്നും ഡീൻ പറഞ്ഞു.
സമാപന സമ്മേളനം മാത്യു കുഴൽനാടൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. മുൻ എംഎൽഎ ജോസഫ് വാഴയ്ക്കൻ മുഖ്യ പ്രഭാഷണം നടത്തി. യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ കെ.എം. സലിം അധ്യക്ഷത വഹിച്ചു. യുഡിഎഫ് നേതാക്കളായ ടി.വി. ഇബ്രാഹിം എംഎൽഎ, മുൻ എംപിമാരായ പി.സി. തോമസ്, കെ. ഫ്രാൻസിസ് ജോർജ്, മുൻ എംഎൽഎ ജോണി നെല്ലൂർ, ജെയ്സണ്‍ ജോസഫ്, എ. മുഹമ്മദ് ബഷീർ, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ഉല്ലാസ് തോമസ്, നഗരസഭാധ്യക്ഷൻ പി.പി. എൽദോസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പ്രഫ. ജോസ് അഗസ്റ്റിൻ, പി.എം. അമീർ അലി, പി.എ. ബഷീർ, ജോസ് പെരുന്പിള്ളികുന്നേൽ, കെ.പി. ജോയി, ഷിബു തെക്കുംപുറം, പി.പി. ഉതുപ്പാൻ, റെജി ജോർജ്, ബേബി വട്ടകുന്നേൽ, ടോം കുര്യാച്ചൻ, ഷൈസണ്‍ മങ്ങഴ, എം.എം. സീതി, ഡിജോ കാപ്പൻ, കെ.പി. ബാബു, ടി.എച്ച്. മൻസൂർ, എം.കെ. നീലകണ്ഠൻ, എം.എസ്. സുരേന്ദ്രൻ, എ.പി. ഉസ്മാൻ എന്നിവർ പ്രസംഗിച്ചു.