കൃഷിയിടങ്ങളിൽ കാട്ടാന ശല്യം രൂക്ഷം
Thursday, December 8, 2022 12:15 AM IST
പെരുമ്പാവൂർ: കൂവപ്പടി പഞ്ചായത്തിന്‍റെ കിഴക്കൻ അതിർത്തിയിൽ കപ്രിക്കാട് തേക്ക് പ്ലാന്‍റേഷനോട് ചേർന്ന താളിപ്പാറ ഭാഗത്ത് സ്വകാര്യ കൃഷിയിടങ്ങളിൽ കാട്ടാനക്കൂട്ടം ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു.
മൊളോക്കുടി ബാബുവിന്‍റെ കുലച്ച വാഴകളാണ് നശിപ്പിച്ചത്. തെങ്ങ്, പൈനാപ്പിൾ കവുങ്ങ് എന്നിവയും നശിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് മിനി ബാബു കൃഷിയിടം സന്ദർശിച്ചു. സിന്ധു അരവിന്ദ്, എം. നവ്യ, മരിയ മാത്യു എന്നിവരും ഒപ്പം ഉണ്ടായിരുന്നു.
ജനപ്രതിനിധികൾ ഡിഎഫ്ഒ ഒഫീസിലെത്തി കാര്യങ്ങൾ വിശദീകരിച്ചു. കർഷകർക്ക് അടിയന്തിരമായി കൃഷി നാശം സംഭവിച്ചതിന്‍റെ നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന് ജനപ്രതിനിധികൾ ആവശ്യപ്പെട്ടു.
ജനവാസ മേഖലയ്ക്ക് സമീപം കപ്രിക്കാട് അഭയാരണ്യത്തിൽ തമ്പടിച്ചിരിക്കുന്ന ആനകളെ തുരത്തി പെരിയാർ നദിക്ക് അപ്പുറത്തുള്ള വനത്തിലേയ്ക്ക് കടത്തി വിടാൻ നടപടി സ്വീകരിക്കുന്നതോടൊപ്പം ആർആർടി ടീമിന്‍റെ സേവനം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു. കർഷകരുടെ പ്രയാസങ്ങൾ പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ പ്രാധാന്യത്തോടെ ചർച്ച ചെയ്യുമെന്നും കാട്ടാനശല്യം തടയാൻ ഈ മേഖലയിൽ സോളാർ ഫെൻസിംഗ് സ്ഥാപിക്കുന്ന കാര്യം പഞ്ചായത്ത് പരിഗണിക്കുമെന്നും പ്രസിഡന്‍റ് അറിയിച്ചു.