പ്രതിസന്ധികളിലും തളരാതെ പൈങ്ങോട്ടൂരിലെ കർഷകർ
Thursday, December 8, 2022 12:13 AM IST
മാണി വർഗീസ്
പോത്താനിക്കാട് : ആറു പാടശേഖരങ്ങളുണ്ടെങ്കിലും പൈങ്ങോട്ടൂർ പഞ്ചായത്തിൽ നെൽകൃഷി മുൻകാലങ്ങളെ അപേക്ഷിച്ചു കുറഞ്ഞു. നെൽകൃഷി ചെയ്യുന്ന കർഷകരുടെ എണ്ണം ഇപ്പോൾ ർ 194 ആണെന്നാണു പഞ്ചായത്തിന്‍റെ കണക്ക്.
2021-22 ൽ 62 ഹെക്ടർ പ്രദേശത്തു നെൽകൃഷി ഉണ്ടായിരുന്നു. 105 ടൺ നെല്ല് ഇവിടുന്നു സപ്ലൈകോ സംഭരിച്ചു.
ഏഴു ഹെക്ടറോളം പ്രദേശം തരിശായി കിടക്കുന്നുണ്ട്. കാലാവസ്‌ഥാ വ്യതിയാനം ,തൊഴിലാളി ക്ഷാമം, വന്യമൃഗശല്യം എന്നിവ കൃഷിയെ സാരമായി ബാധിക്കുന്നുണ്ടെന്നു കർഷകർ പറയുന്നു.
പോത്താനിക്കാടിലെ പാടശേഖരത്തിൽ നെൽകൃഷി ചെയ്യുന്ന കർഷകരുടെ എണ്ണം ആണ്. കഴിഞ്ഞ വർഷം ഹെക്ടറിൽ നെൽകൃഷി ചെയ്തു. 2.65 ടൺ നെല്ല് ഇവിടുന്നു സപ്ലൈകോ മാത്രം സംഭരിച്ചു.
അഞ്ചു ഹെക്ടറോളം തരിശായി കിടക്കുന്നു
ഉയർന്ന കൂലിച്ചെവും കൊയ്ത്തു മെതിയന്ത്രം ഇറക്കി കൊയ്യാൻ പറ്റാത്ത താഴുന്ന പാടങ്ങളും കൃഷിക്കാരെ നിരാശരാക്കുന്ന ഘടകങ്ങളാണ്.