സംഗീതജ്ഞ ഗിരിജാ വർമ അന്തരിച്ചു
Wednesday, December 7, 2022 10:25 PM IST
തൃപ്പൂണിത്തുറ: സംഗീതജ്ഞ തൃപ്പൂണിത്തുറ സംസ്കൃത കോളജ് റോഡ് കണ്ണെഴുത്ത് വടക്കേ മഠത്തിൽ ഗിരിജാ വർമ (66) അന്തരിച്ചു. സംസ്കാരം നടത്തി. ചെറുപ്പത്തിൽ തന്നെ ശാസ്ത്രീയ സംഗീതം സ്വായത്തമാക്കിയ ഗിരിജാ വർമ, ആകാശവാണി ലളിത സംഗീതപാഠത്തിലൂടെ എം.ജി. രാധാകൃഷ്ണൻ, പെരുന്പാവൂർ ജി. രവീന്ദ്രനാഥ് എന്നിവരോടൊപ്പം രണ്ടു ദശാബ്ദക്കാലം പ്രവർത്തിച്ചു. ആർഎൽവി കോളജ് പ്രിൻസിപ്പലായിരുന്ന അമ്മ കൊച്ചമ്മിണി നന്പിഷ്ടാതിരിയിൽ നിന്നുമായിരുന്നു ആദ്യ സംഗീതാഭ്യസനം. പിന്നീട് ഡി.കെ. പട്ടമ്മാളുടെ അടുത്തു നിന്നും ഉപരിപഠനവും നടത്തി.

സംഗീതജ്ഞയും ആർഎൽവി സംഗീത കോളജ് പ്രിൻസിപ്പലുമായിരുന്ന, മൂത്ത സഹോദരി തൃപ്പൂണിത്തുറ കെ. ലളിതയോടൊപ്പം തൃപ്പൂണിത്തുറ സഹോദരിമാർ എന്ന പേരിൽ കച്ചേരികൾ അവതരിപ്പിച്ചിട്ടുണ്ട്. 1986 മുതൽ 2015 വരെ കേരളത്തിലെ വിവിധ ആകാശവാണി നിലയങ്ങളിൽ സേവനമനുഷ്ടിച്ചു. തൃശൂർ ആകാശവാണിയിൽനിന്നും സംഗീതത്തിൽ എ ഗ്രേഡും ലഭിച്ചു. നിരവധി സംഗീതസഭകളിലും സ്റ്റേജ് പ്രോഗ്രാമുകളിലും സംഗീത പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമി അവാർഡ്, റോട്ടറി അവാർഡ്, രുദ്ര ഗംഗ പുരസ്കാർ, നവരസം സംഗീത സഭയുടെ ബെസ്റ്റ് സിംഗർ അവാർഡ് തുടങ്ങി നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. സഹോദരൻ കൃഷ്ണകുമാർ ചെന്നൈയിൽ സംഗീതജ്ഞനാണ്. പിതാവ്: പരേതനായ രാജരാജ വർമ. സഹോദരി: അരുണ.