ഫാ. തിയോഫിലോസ് പാണ്ടിപ്പിള്ളിയുടെ തിരുശേഷിപ്പുകൾ മടപ്ലാതുരുത്ത് പള്ളിയിലേക്കു മാറ്റി
Tuesday, December 6, 2022 12:16 AM IST
വടക്കേക്കര: ദൈവദാസ പദവിയിലേക്ക് ഉയർത്തപ്പെടുന്ന പുണ്യശ്ലോകനായ ഫാ. തിയോഫിലോസ് പാണ്ടിപ്പിള്ളിയുടെ തിരുശേഷിപ്പുകൾ മടപ്ലാതുരുത്ത് സെന്‍റ് ജോർജ് പള്ളിയിലേക്കു മാറ്റി.
അദ്ദേഹത്തിന്‍റെ കബറിടം സ്ഥിതി ചെയ്യുന്ന സെന്‍റ് ജോർജ് പള്ളിയിൽ 26നാണു ദൈവദാസ പ്രഖ്യാപന ചടങ്ങ്. ഫാ. തിയോഫിലോസ് അവസാന കാലത്തു താമസിച്ചതും മരിച്ചതും മടപ്ലാതുരുത്തിലെ പാറക്കാട്ട് ലൂയീസിന്‍റെ ഭവനത്തിലാണ്. മരിക്കുന്നതിനു മുൻപ് അദ്ദേഹം ലൂയിസിനെ ഏൽപ്പിച്ച വസ്തുക്കളാണ് 75 വർഷങ്ങൾക്കുശേഷം കുടുംബാംഗങ്ങളിൽ നിന്നു കോട്ടപ്പുറം രൂപത വികാരി ജനറൽ മോൺ. ആന്‍റണി കുരിശിങ്കൽ ഏറ്റുവാങ്ങിയത്.
കേരളത്തിൽ ആദ്യം പ്രിന്‍റ് ചെയ്ത ബൈബിളിന്‍റെ രണ്ടു പതിപ്പുകൾ, ഉണ്ണീശോയുടെ രൂപമുള്ള മെറ്റൽ കൊണ്ടു നിർമിച്ച ഒരു വസ്തു എന്നിവയാണ് ഏറ്റുവാങ്ങിയത്.
രൂപത ചാൻസലർ ഫാ. ബെന്നി വാഴക്കൂട്ടത്തിൽ, ഇടവക വികാരി ഫാ. ജോസ് കോട്ടപ്പുറം, ഫാ. ഫ്രാൻസിസ് പാണ്ടിപ്പിള്ളി, ഫാ. നിമേഷ് കാട്ടാശേരി തുടങ്ങിയവർ പ്രസംഗിച്ചു.