മെട്രോ യാത്രയ്ക്ക് മൊബൈൽ ക്യൂ ആർ കോഡ് ടിക്കറ്റ് ഇന്നു മുതൽ
Monday, December 5, 2022 12:35 AM IST
കൊച്ചി: ടെക്നോളജി ഉപയോഗപ്പെടുത്തി മെട്രോ യാത്ര കൂടുതൽ ലളിതവും ജനകീയമാക്കുന്നതിന് പുതിയ ടിക്കറ്റിംഗ് ഫീച്ചർ അവതരിപ്പിച്ച് കെഎംആർഎൽ. പേപ്പർ ടിക്കറ്റിനും കൊച്ചി വണ്‍ സ്മാർട്ട് കാർഡിനും പുറമേ മെട്രോ യാത്രയ്ക്കായി മൊബൈൽ ക്യൂ ആർ കോഡ് സൗകര്യമാണ് ഇപ്പോൾ യാത്രക്കാർക്കായി അവതരിപ്പിച്ചിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ ഇന്നു മുതൽ പ്രാബല്യത്തിൽ വരും. ആറു മാസത്തിനുശേഷം ഇത് സ്ഥിരം ടിക്കറ്റിംഗ് സംവിധാനത്തിലേക്ക് മാറ്റാനാണ് ലക്ഷ്യമിടുന്നതെന്ന് കെഎംആർഎൽ അറിയിച്ചു.
കൊച്ചി വണ്‍ ആപ്ലിക്കേഷൻ ഉപയോഗിച്ചാണ് മൊബൈൽ ക്യൂ ആർ കോഡ് ജനറേറ്റ് ചെയ്യേണ്ടത്. യാത്ര ആരംഭിക്കുന്നതും അവസാനിക്കുന്നതുമായ സ്ഥലങ്ങൾ ആപ്ലിക്കേഷനിൽ രേഖപ്പെടുത്തുന്പോൾ ഡിജിറ്റൽ രൂപത്തിലുള്ള ക്യൂ ആർ കോഡ് ലഭിക്കും. ഇത് മെട്രോ സ്റ്റേഷനിലെ ഓട്ടോമാറ്റിക് ഫെയർ കളക്ഷൻ മെഷീനിൽ റീഡ് ചെയ്ത് ഉള്ളിൽ പ്രവേശിക്കാം. യാത്ര അവസാനിപ്പിച്ച് തിരികെ ഇറങ്ങുന്പോഴും ഇതേ ക്യൂ ആർ കോഡ് ആണ് ഉപയോഗിക്കേണ്ടത്. സാധാരണ പേപ്പർ ടിക്കറ്റിംഗ് രീതിയിൽ തന്നെയാണ് ഇതിന്‍റെയും പ്രവർത്തനം. കയറേണ്ടതും ഇറങ്ങേണ്ടതുമായ സ്ഥലങ്ങളിൽ മാത്രമേ ക്യൂ ആർ കോഡ് പ്രവർത്തിക്കുകയുള്ളൂ. സ്റ്റേഷൻ മാറിയാൽ അതിനസുസൃതമായ നിരക്ക് ആപ്പുവഴി നൽകിയ ശേഷം ലഭിക്കുന്ന പുതിയ ക്യൂ ആർ കോഡ് ഉപയോഗിച്ചു വേണം പുറത്തു കടക്കാൻ.
ഡിജിറ്റൽ ക്യൂ ആർ കോഡ് ഉപയോഗിച്ച് യാത്രചെയ്യുന്നവർക്ക് ഇളവുകളും കെഎംആർഎൽ പ്രഖ്യാപിച്ചിട്ടുണ്ട്. തിരക്കുള്ള സമയങ്ങളിൽ 10 ശതമാനവും തിരക്കില്ലാത്ത സമയങ്ങളിൽ നിരക്കിന്‍റെ 50 ശതമാനവുമാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡിജിറ്റൽ ക്യൂ ആർ കോഡ് സൗകര്യം പ്രയോജനപ്പെടുത്തുന്നതുവഴി ടിക്കറ്റ് എടുക്കാനുള്ള സമയം ലാഭിക്കാൻ കഴിയും. ഗുഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പിളിന്‍റെ ആപ് സ്റ്റോറിൽ നിന്നോ കൊച്ചി വണ്‍ ആപ്ലിക്കേഷൻ ഡൗണ്‍ലോഡ് ചെയ്യാം. കൊച്ചി വണ്‍ കാർഡ് ഉള്ളവർക്ക് അതുപയോഗിച്ചും ഇല്ലാത്തവർക്ക് മാനുവലായും രജിസ്റ്റർ ചെയ്യണം. തുടർന്ന് ആപ്ലിക്കേഷനിൽ കാണുന്ന ടിക്കറ്റ് ബുക്കിംഗ് ഓപ്ഷൻ ഉപയോഗിച്ച് ക്യൂ ആർ കോഡ് ജനറേറ്റ് ചെയ്യാം. ഉപഭോക്താവിന് സൗകര്യപ്രദമായ രീതിയിൽ നേരിട്ട് ബാങ്ക് വഴിയും യുപിഎ ആപ്ലിക്കേഷനുകൾ വഴിയും പേയ്മെന്‍റ് ചെയ്യാൻ കഴിയും.
പേപ്പർ ടിക്കറ്റുകളുടെ സംസ്കരണത്തിൽ പ്രായോഗിക ബുദ്ധിമുട്ട് നേരിട്ട സാഹചര്യത്തിലും ഭാവിയിൽ പേപ്പർ രഹിത ടിക്കറ്റിംഗ് സംവിധാനത്തിലേക്ക് മാറുന്നതിന്‍റെയും ഭാഗമായാണ് ഡിജിറ്റൽ ക്യൂ ആർ കോഡ് ടിക്കറ്റിംഗ് രീതിയിലേക്ക് ചുവടുവയ്ക്കുന്നതെന്ന് കെഎംആർഎൽ എംഡി പറഞ്ഞു. ഇതുവഴി യാത്രക്കാർക്ക് എളുപ്പത്തിലും സൗകര്യപ്രദമായും മെട്രോ യാത്രയ്ക്ക് അവസരമൊരുങ്ങുമെന്നും അദ്ദേഹം പറഞ്ഞു.