ബിനാലെയെ വരവേൽക്കാൻ പശ്ചിമകൊച്ചി മുഖം മിനുക്കുന്നു
Monday, December 5, 2022 12:35 AM IST
കൊച്ചി: കൊച്ചി മുസരിസ് ബിനാലെയോടനുബന്ധിച്ച് ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി പ്രദേശങ്ങള്‍ വൈകാതെ ക്ലീന്‍ ആകും. മൂന്നു മാസത്തോളം നീളുന്ന ബിനാലെ കാണാന്‍ വിവിധയിടങ്ങളില്‍ നിന്ന് ആളുകളെത്തുന്ന സാഹചര്യത്തിലാണ് പ്രദേശം മുഖം മിനുക്കുന്നത്.
ബിനാലെ നടക്കുന്ന ഭാഗങ്ങളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നഗരസഭയുടെ നേതൃത്വത്തിലാകും. കടല്‍തീരത്തെ പായല്‍ നീക്കുന്നതിനുളള അധികപരിശ്രമം ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും ഈ പ്രവൃത്തി തുടരും. ബിനാലെ നടക്കുന്ന കാലയളവില്‍ പ്രദേശത്ത് പ്രത്യേക ബയോ ടോയ്‌ലറ്റുകളും നഗരസഭ സ്ഥാപിക്കും. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ഹെല്‍ത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി നേതൃത്വം നല്‍കും.
ഫോര്‍ട്ടുകൊച്ചി സൗത്ത് ബീച്ച് ഭാഗത്തെ തകര്‍ന്ന ടൈലുകള്‍ അടിയന്തിരമായി പുനഃസ്ഥാപിക്കുന്നതിന് കൊച്ചി സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡ് നടപടി സ്വീകരിക്കും. മേയര്‍ എം. അനില്‍കുമാറിന്‍റെ അധ്യക്ഷതയില്‍ കെ.ജെ. മാക്‌സി എംഎല്‍എ, ജില്ലാ കളക്ടര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം.
റോ റോയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് മേയറും കളക്ടറും മന്ത്രിതലത്തില്‍ കെഎസ്‌ഐഎന്‍സിയുമായി ചര്‍ച്ച നടത്തും. പ്രദേശത്തെ പാര്‍ക്കിംഗിന് സ്ഥലം കണ്ടെത്താനുളള പരിശ്രമം റവന്യൂ വകുപ്പിന്‍റെ ഭാഗത്തുനിന്നുണ്ടാകും.
പോലീസ് പട്രോളിംഗ് ശക്തിപ്പെടുത്തി രാത്രികാലങ്ങളില്‍ വഴിവിളക്കുകളും സിസിടിവി കാമറകളും ഉറപ്പാക്കും. ബിനാലേക്കെത്തുന്നവര്‍ക്ക് സഹായകമാകുന്ന വിധത്തില്‍ സൈന്‍ ബോര്‍ഡുകളും ഹെല്‍പ് ഡെസ്‌കുകളും സ്ഥാപിക്കും.