നഗരസഭാ കെട്ടിടങ്ങളിലെ വാടക വർധന ! കടകമ്പോളങ്ങള്‍ അടച്ചിടും
Sunday, December 4, 2022 12:33 AM IST
മൂവാറ്റുപുഴ: നഗരസഭാ കെട്ടിടങ്ങളിലെ വാടക യാതൊരു മാനദണ്ഡവും ഇല്ലാതെ ക്രമാതീതമായ വർധിപ്പിച്ചതിനെതിരെ ആറിന് മൂവാറ്റുപുഴയിൽ കടകന്പോളങ്ങൾ പൂർണമായും അടച്ചിടുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. സംഭവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ജൂലൈ മുതൽ പലഘട്ടങ്ങളിലായി പല രീതിയിലുള്ള സമരമുറകളിലായിരുന്നു വ്യാപാരികൾ.

സമരങ്ങൾ ഒത്തുതീർക്കുന്നതിനായി നഗരസഭ അധികാരികളുമായി നടത്തിയ ചർച്ചകളിൽ ഉരുത്തിരിഞ്ഞ ധാരണകൾ ഒന്നും പാലിക്കാൻ നഗരസഭ തയാറായിട്ടില്ല. പിഡബ്ല്യുഡി നിരക്കിന് സമാനമായി വാടക ഉയർത്തുന്നതിന് വ്യാപാരികൾ എതിരല്ല. എന്നാൽ അതിനായി സ്വീകരിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ യഥാർഥത്തിലുള്ളതല്ല. വലിയ നിരക്ക് ഈടാക്കുന്നതിനായി കെട്ടിടങ്ങളുടെ നിർമാണ ചെലവും അളവും പെരുപ്പിച്ചു കാണിച്ചിരിക്കുകയാണ്. സ്റ്റേഡിയം കോംപ്ലക്സിലെ മുറികളുടെ നിർമാണ സമയത്തുള്ള അളവിൽ അല്ല വാടക കണക്കാക്കിയിരിക്കുന്നത്.

സ്റ്റേഡിയത്തിലേക്കുള്ള വഴിയും ഗോവണിയും പരിസരപ്രദേശങ്ങളും വാടക കണക്കാക്കുന്നതിനുള്ള അളവിനായി വാടകക്കാരുടെ മേൽ ചാർത്തിയിരിക്കുന്നു. 352 സ്ക്വയർ മീറ്റർ യഥാർഥത്തിലുള്ള വിസ്തീർണത്തിന് നഗരസഭ ചാർജ് ചെയ്തിരിക്കുന്നത് 626 സ്ക്വയർ മീറ്ററാണ്. സമാനമായി എല്ലാ കോംപ്ലക്സുകളിലും ഈ രീതി അവലംബിച്ചിരിക്കുന്നു. പിഡബ്ല്യുഡി നിരക്കിലുള്ള വാടകയ്ക്ക് സെക്യൂരിറ്റി നിക്ഷേപം അടയ്ക്കണമെന്നുള്ള യാതൊരു നിയമവും നിലവിലില്ല. അതിനും പുറമേ ഈ നിയമത്തിൽ പറഞ്ഞിട്ടില്ലാത്ത രീതിയിൽ ഉയർന്ന നിരക്കിലുള്ള സെക്യൂരിറ്റി നിക്ഷേപം നൽകുന്നതിനായി വ്യാപാരികളെ നിർബന്ധിക്കുന്നു.

വാടകക്കാർ ഇതിനകം നൽകിയിട്ടുള്ള ലക്ഷക്കണക്കിനുള്ള നിക്ഷേപങ്ങൾ നഗരസഭയിൽനിന്നും തിരികെ ലഭിക്കേണ്ടതായിട്ടുണ്ട്. ഈ നിബന്ധനകൾ ഒന്നും അനുസരിക്കാൻ നഗരസഭ തയാറാകുന്നില്ല. പിഡബ്ല്യുഡി നിരക്കിന് സമാനമായിട്ടാണ് വാടക ഉയർത്തിയിരിക്കുന്നതെന്ന് പറയുന്പോൾ വസ്തുതകൾ വ്യാപാരികൾക്ക് മനസിലാക്കി കൊടുക്കുന്നതിന് നഗരസഭയ്ക്ക് കഴിഞ്ഞിട്ടില്ല. പ്രശ്ന പരിഹാരമുണ്ടായില്ലെങ്കിൽ മറ്റ് ശക്തമായ സമര മാർഗങ്ങൾ സ്വീകരിക്കാനാണ് മർച്ചന്‍റസ് അസോസിയേഷൻ തീരുമാനിച്ചിരിക്കുന്നതെന്നും അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. പത്രസമ്മേളനത്തിൽ പ്രസിഡന്‍റ് അജ്മൽ ചക്കുങ്ങൽ, സെക്രട്ടറി കെ.എ. ഗോപകുമാർ, കെ.എൻ. ഷംസുദ്ദീൻ, പി.എം. സലീം, പി.എം. ഫൈസൽ, പി.വൈ. ഹാരിസ് എന്നിവർ പങ്കെടുത്തു.