ബസ് കാത്തിരിപ്പുകേന്ദ്രം പൊളിച്ചുനീക്കി! എരുവേലി ജംഗ്ഷനിലെ കുരുക്കഴിഞ്ഞു
Sunday, December 4, 2022 12:31 AM IST
ചോറ്റാനിക്കര: ചോറ്റാനിക്കര പഞ്ചായത്തിലെ പ്രധാന ജംഗ്ഷനുകളിലൊന്നായ എരുവേലിയിൽ നാലു വഴിക്കും തിരിഞ്ഞുള്ള വാഹനഗതാഗതം സുഗമമായി. അശാസ്ത്രീയമായി നിലകൊണ്ടിരുന്ന കിഴക്കൻ മേഖലയ്ക്കുളള പഴയബസ് കാത്തിരുപ്പു കേന്ദ്രം കഴിഞ്ഞ ദിവസം പൊളിച്ചുനീക്കി അനാവശ്യ വസ്തുക്കൾ നീക്കം ചെയ്തതോടെയാണ് ഇവിടെ ഗതാഗതക്കുരുക്കിനു ശമനമായത്.  എരുവേലിയിലെ  ഇടുങ്ങിയ ജംഗ്ഷൻ ഒട്ടേറെ അപകടങ്ങൾക്കു കാരണമായതോടെയാണ് കഴിഞ്ഞ ദിവസം പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ അടിയന്തിരമായി ഇവിടെയുണ്ടായിരുന്ന എല്ലാ ഗതാഗത തടസങ്ങളും നീക്കം ചെയ്തത്.

കിഴക്കൻ മേഖലയിലേയ്ക്കും എറണാകുളം ഭാഗത്തേയ്ക്കും, പൊതുഗതാഗത നിയമമനുസരിച്ച് യാത്രാ സൗഹൃദമാക്കി ബസ് കാത്തിരുപ്പ് കേന്ദ്രങ്ങൾ കൂടി പുനർനിർമിക്കുവാനും തീരുമാനമായിട്ടുണ്ട്. ഇതുകൂടി പൂർത്തിയാകുന്നതോടെ എരുവേലി ജംഗ്ഷന്‍റെ മുഖഛായ തന്നെ മാറും.