ശ്രീബാലയ്ക്കുള്ള സ്വപ്നക്കൂടിന് തറക്കല്ലിട്ടു
Wednesday, November 30, 2022 12:23 AM IST
ആരക്കുന്നം: കാറ്റിലും മഴയിലും പകുതിയോളം ഇടിഞ്ഞുവീണ വീട്ടിൽ നിന്നും ശ്രീബാല ശ്രീജിത്ത് ഇനി പുതിയ വീട്ടിലേക്ക് ചേക്കേറും. പുതിയ വീടിന്‍റെ തറക്കല്ല് ആരക്കുന്നം പള്ളി വികാരി ഫാ. തോമസ് കൂമുള്ളിൽ കുടുംബാംഗങ്ങൾക്ക് കൈമാറി. സ്കൂൾ മാനേജർ സി.കെ. റെജി അധ്യക്ഷത വഹിച്ചു.
വീടിന്‍റെ പാതി തകർന്നതിന്‍റെ പിറ്റേന്ന് പഠിക്കുന്ന സെന്‍റ് ജോർജ്സ് എൽപി സ്കൂളിൽ വന്ന കുട്ടിയിൽ നിന്നും വിവരം അറിഞ്ഞ അധികൃതർ വീട് നന്നാക്കാൻ സ്കൂൾ ശ്രമം തുടങ്ങുകയായിരുന്നു. അറ്റകുറ്റപ്പണി നടത്താനാണ് ആദ്യം നോക്കിയതെങ്കിലും സാധിക്കില്ലെന്ന് മനസിലായതോടെ വിഷയം കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ജോർജ് സ്ലീബയുടെ ശ്രദ്ധയിൽ പെടുത്തി. വീട് നിർമിക്കാൻ നാലുലക്ഷം രൂപ അനുവദിക്കാൻ ധാരണയായി.
ഇതോടൊപ്പം ആരക്കുന്നം സെന്‍റ് ജോർജ് യാക്കോബായ സുറിയാനി വലിയ പള്ളിയും ഐസക് മോർ ഒസ്താത്തിയോസിന്‍റെയും സഹായത്തോടെ പുതിയ വീട് നിർമിക്കാനൊരുങ്ങുകയായിരുന്നു.
ഇതിനിടെ വിദ്യാർഥികൾ മുൻകൈ എടുത്ത് പഴയ പത്രങ്ങളും ആക്രി സാധനങ്ങളും ഇ-മാലിന്യങ്ങളും ശേഖരിച്ച് പണം കണ്ടെത്താനുള്ള തയാറെടുപ്പിലാണ്.