പിറവം വള്ളംകളി ! ജലരാജാവായി നടുഭാഗം ചുണ്ടന്‍
Sunday, October 2, 2022 12:07 AM IST
പിറവം: ആയിരങ്ങളുടെ ആഹ്ലാദാരവങ്ങൾക്കിടെ ഒഴുക്കിനെതിരെ തുഴയെറിഞ്ഞ്, നടുഭാഗം ചുണ്ടൻ ഒനാമതെത്തി. പുഴയുടെ പാലത്തിനു സമീപം ഇരുകരകളിലുമായി ആയിരക്കണക്കിനു പേരാണ് വള്ളംകളി കാണാനെത്തിയിരുന്നത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ മാതൃകയില്‍ നടത്തുന്ന ചാംപ്യന്‍സ് ബോട്ട് ലീഗിന്‍റെ രണ്ടാം സീസണിലെ നാലാം മത്സരമായിരുന്നു ഇത്. 4 മിനിറ്റും 14.48 സെക്കൻഡുമെടുത്താണ് നടുഭാഗം ചുണ്ടന്‍ ജേതാക്കളായത്. ഇരുട്ടുകുത്തി ബി ഗ്രേഡ് വള്ളങ്ങള്‍ മത്സരിച്ച പ്രാദേശിക വള്ളംകളിയില്‍ ആര്‍.കെ ടീം തുഴഞ്ഞ പൊഞ്ഞനത്തമ്മയാണ് കിരീടം നേടിയത്.

4 മിനിറ്റും 14.78 സെക്കൻഡുമെടുത്ത് ഫിനിഷ് ചെയ്ത പള്ളാതുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മഹാദേവിക്കാട് കാട്ടില്‍ തെക്കേതില്‍ ചുണ്ടന്‍ വള്ളങ്ങളുടെ മത്സരത്തിൽ രണ്ടാമതെത്തി. 4 മിനിറ്റ് 16.56 സെക്കൻഡില്‍ ഫിനിഷ് ചെയ്ത പൊലീസ് ബോട്ട് ക്ലബ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടനാണ് മൂന്നാമതെത്തിയത്.

ധനമന്ത്രി കെ.എൻ. ബാലഗോപാൽ വള്ളംകളി ഉദ്ഘാടനം ചെയ്തു. അനൂപ് ജേക്കബ് എംഎല്‍എ അധ്യക്ഷത വഹിച്ചു. വള്ളംകളിയുടെ ഫ്ളാഗ് ഓഫ് തിരക്കഥാകൃത്ത് രഞ്ജി പണിക്കര്‍ നിര്‍വഹിച്ചു.

ചുണ്ടന്‍ വള്ളങ്ങളും ഇരുട്ടുകുത്തി വള്ളങ്ങളും പങ്കെടുത്ത മാസ് ഡ്രില്ലിന്‍റെ അകമ്പടിയോടെയായിരുന്നു പിറവം വള്ളംകളി ആരംഭിച്ചത്. ഇരുട്ടുകുത്തി ബി ഗ്രേഡ് വള്ളങ്ങളുടെ മത്സരത്തില്‍ പിറവം ബോട്ട് ക്ലബ് തുഴഞ്ഞ ശരവണനാണ് രണ്ടാമതെത്തിയത്. കടവ് ബോട്ട് ക്ലബ് തുഴഞ്ഞ വലിയ പണ്ഡിതന്‍ മൂന്നാം സ്ഥാനം നേടി.

ഒന്നാമതെത്തിയ ചുണ്ടന്‍ വള്ളത്തിനുള്ള ഇ.എം.എസ് - കെ. കരുണാകരന്‍ - ടി.എം ജേക്കബ് മെമ്മോറിയല്‍ ട്രോഫിയും ഇരുട്ടുകുത്തി വള്ളത്തിനുള്ള ഉമാദേവി അന്തര്‍ജനം ട്രോഫിയും തോമസ് ചാഴിക്കാടന്‍ എംപി വിതരണം ചെയ്തു. പ്രാദേശിക പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി പിറവം നഗരസഭയിലെ 27 വാര്‍ഡുകളെയും ഒന്പതുകരകളാക്കി തിരിച്ച് ഒന്നുവീതം ചുണ്ടന്‍ വള്ളങ്ങളെയും. ഇരുട്ടുകുത്തി വളളങ്ങളെയും കരക്കാര്‍ക്ക് പ്രതീകാത്മകമായി ഏല്പിച്ച് നല്‍കിയിരുന്നു.

എട്ടിന് എറണാകുളം മറൈന്‍ഡ്രൈവിലാണ് സിബിഎല്ലിന്‍റെ അടുത്ത മത്സരം അരങ്ങേറുന്നത്.