കുട്ടി ഡ്രൈവിംഗിന് മൂന്നുപേര്‍ക്കെതിരെ
Thursday, September 29, 2022 12:13 AM IST
കൊച്ചി: പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനം ഓടിച്ച കേസിൽ മൂന്നുപേര്‍ക്കെതിരെ എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് പിഴ ചുമത്തി. കുട്ടികൾ ഓടിച്ച വാഹനത്തിന്‍റെ ഉടമകളായ പോണേക്കര സ്വദേശി പുന്നക്കരപറമ്പില്‍ ഷമീര്‍, കളമശേരി സ്വദേശി ഞാക്കട നിസ, ആലുവ പരമാനക്കുടി ഹലീന അബുബക്കര്‍ എന്നിവര്‍ക്കെതിരെയാണു നടപടി.

ലൈസന്‍സ് ഇല്ലാത്തയാള്‍ക്ക് വാഹനമോടിക്കാന്‍ നല്‍കിയ വകുപ്പില്‍ 5,000 രൂപയും, പ്രായപൂര്‍ത്തിയാകാത്ത ആള്‍ക്ക് വാഹനം നല്‍കിയ കുറ്റത്തിന് 25,000 രൂപയുമാണ് പിഴ ചുമത്തിയത്. ഇവർക്ക് കോടതി പിരിയും വരെ സാധാരണ തടവും വിധിച്ച കോടതി വാഹനത്തിന്‍റെ പെര്‍മിറ്റ് ഒരു വര്‍ഷത്തേക്ക് റദ്ദാക്കാനും നിർദേശം നൽകി. പുറമെ ഇവർ രണ്ടാഴ്ചത്തെ പരിശീലന ക്ലാസിലും പങ്കെടുക്കണം. വാഹനമോടിച്ചിരുന്ന ആള്‍ പ്രായപൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ ഇവര്‍ക്കെതിരെയുള്ള നടപടി ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡിന്‍റെ പരിഗണനയിലാണ്.