കൊലപാതക പരന്പര; വീഴ്ചയില്ലെന്ന് പോലീസ്
Wednesday, September 28, 2022 12:20 AM IST
കൊച്ചി: നഗരത്തില്‍ വര്‍ധിച്ചുവരുന്ന കൊലപാതകങ്ങളിലും കുറ്റകൃത്യങ്ങളിലും തങ്ങള്‍ക്കെതിരെ ഉയര്‍ന്നിരിക്കുന്ന വിമര്‍ശനങ്ങളില്‍ വിശദീകരണവുമായി കൊച്ചി സിറ്റി പോലീസ് രംഗത്ത്. കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ നഗര പരിധിയിലുണ്ടായ ഏഴ് കൊലപാതകങ്ങളില്‍ ഒന്നും തന്നെ ഗുണ്ടാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ചെയ്തിട്ടുള്ളതോ സംഘടിത കുറ്റകൃത്യങ്ങളുടെ ഭാഗമായി ഉണ്ടായിട്ടുള്ളതോ അല്ലെന്ന് അവര്‍ വ്യക്തമാക്കി.
ഏഴ് കൊലപാതകങ്ങളും പെട്ടെന്നുണ്ടായ ക്ഷോഭത്തിലൂടെ യാദൃശ്ചികമായി സംഭവിച്ചിട്ടുള്ളതാണ്. നടന്നിട്ടുള്ള കുറ്റകൃത്യങ്ങള്‍ പരിശോധിക്കുമ്പോള്‍ അവയില്‍ പലതും വ്യക്തിപരമോ കുടുംബപരമോ ആയ കാരണങ്ങളാലും മറ്റും ഉണ്ടായിട്ടുള്ളതാണ്. ഒരു കേസില്‍ മാത്രമാണ് മുമ്പ് കുറ്റകൃത്യത്തില്‍പ്പെട്ടയാള്‍ പ്രതിയായിട്ടുള്ളത്. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊലപാതകങ്ങളില്‍ ഒന്നിലൊഴിച്ച് ബാക്കിയെല്ലാ കേസുകളിലും പ്രതികളെ പിടികൂടിയിട്ടുണ്ട്. അവരെല്ലാം നിലവില്‍ ജുഡീഷല്‍ കസ്റ്റഡിയിലാണ്.
സമീപകാലത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒട്ടുമിക്ക കുറ്റകൃത്യങ്ങളിലും ലഹരി മരുന്നുകളുടെ സ്വാധീനം ഉണ്ടായിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. കൊച്ചി സിറ്റി പരിധിയില്‍ ലഹരി മരുന്നുകളുടെ വ്യാപനം, വിപണനം, ഉപയോഗം എന്നിവ തടയുന്നതിനായി ശക്തമായ നടപടികളാണ് സ്വീകരിച്ചുവരുന്നത്. ഇതിന്‍റെ ഭാഗമായി 2022 ല്‍ ഇതുവരെ 1724 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 461 കേസുകള്‍ ഓഗസ്റ്റിൽ മാത്രം കണ്ടെത്തിയിട്ടുള്ളതാണ്. പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എന്‍ഡിപിഎസ് കേസിലെ അന്വേഷണത്തിലൂടെ കേരളത്തിലേക്ക് മയക്കുമരുന്ന് എത്തിക്കുന്ന ശൃംഖലയുടെ ഭാഗമായ ഒരു നൈജീരിയക്കാരനെയും ഘാന സ്വദേശിനിയെയും ബംഗളൂരുവില്‍ നിന്ന് അറസ്റ്റ് ചെയ്യാനായി. ചേരാനെല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മറ്റൊരു കേസിന്‍റെ അന്വേഷണം ബംഗളൂരു വരെ നീണ്ടിരുന്നു. ഇതിലൂടെ എംഡിഎംഎ പോലുള്ള രാസ ലഹരി വസ്തുക്കളുടെ കേരളത്തിലെ വിതരണക്കാരനെ കണ്ടെത്തി അറസ്റ്റ് ചെയ്യുന്നതിനും കഴിഞ്ഞിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
ഈ കാലയളവില്‍ തന്നെ തൃപ്പൂണിത്തുറ പോലീസ് ഒരു കേസില്‍ 2.49 കിലോഗ്രാം കഞ്ചാവ് പിടികൂടി പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരികയും ചെയ്തു. മയക്കുമരുന്ന് വ്യാപനം തടയുന്നതിനായി ഒരുമാസത്തിനുള്ളില്‍ കൊച്ചി സിറ്റിയില്‍ പോലീസ് മുന്‍കൈയെടുത്ത് 98 ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ചു. 176 സ്‌കൂള്‍, കോളജുകളിലായി യോദ്ധാവ് പദ്ധതിയും നടപ്പാക്കി.
കുറ്റകൃത്യങ്ങള്‍ തടയുന്നതിന്‍റെ ഭാഗമായി നഗരത്തില്‍ കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ 101 പേരെ അറസ്റ്റ് ചെയ്ത് കരുതല്‍ തടങ്കലില്‍ വച്ചു. 3314 കേസുകള്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലില്‍ കൊച്ചി സിറ്റി പരിധിയിലെ പ്രവര്‍ത്തകരെ കരുതല്‍ തടങ്കലില്‍ വെച്ചും മറ്റും നടത്തിയ നീക്കത്തിന്‍റെയും ശക്തമായ പോലീസ് സാന്നിധ്യത്തിന്‍റെയും ഫലമായി യാതൊരു തരത്തിലുമുള്ള അക്രമപ്രവര്‍ത്തനങ്ങളും നടന്നില്ലെന്ന് പോലീസ് പറഞ്ഞു.
കുറ്റകൃത്യങ്ങള്‍ തടയുന്നതിനും കണ്ടെത്തുന്നതിനും രാത്രികാലങ്ങളില്‍ വിവിധ തരത്തിലുള്ള പട്രോളിംഗുകള്‍ ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്. റെയ്ഡുകൾ തുടരുകയാണ്. ആളുകള്‍ ഒത്തുചേരുന്ന സ്ഥലങ്ങളില്‍ മഫ്തിയിലും യൂണിഫോമിലും പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ച് വരുന്നുണ്ടെന്നും സിറ്റി പോലീസ് കമ്മീഷണര്‍ പത്രക്കുറിപ്പില്‍ വിശദീകരിച്ചു.