ഫയർ എൻഒസി ഇല്ലാതെ താമസാനുമതി; മുൻമന്ത്രിയുടെ ഇടപെടലെന്ന് ആക്ഷേപം
Wednesday, September 28, 2022 12:20 AM IST
കൊച്ചി: ഫയർ എൻഒസി ഇല്ലാതെ ചട്ടവിരുദ്ധമായി തൃക്കാക്കര നഗരസഭയിൽ നിർമിച്ച ഫ്ലാറ്റിന് നഗരസഭാ സെക്രട്ടറി താമസാനുമതി നൽകിയതിനു പിന്നിൽ മുൻ വകുപ്പ് മന്ത്രിയുടെ ഇടപെടലെന്ന് ആക്ഷേപം. ചട്ടവിരുദ്ധമായി നിർമിച്ച കെട്ടിടത്തിന് ഫയർ എൻഒസി നൽകണമെന്ന് ആവശ്യപ്പെട്ട് നഗരസഭാ സെക്രട്ടറി, ഫയർ അധികൃതർക്ക് മുന്പ് കത്തു നൽകിയതും വിവാദമായിരുന്നു.
2015 ൽ നിർമാണം പൂർത്തിയായ 14 നിലകൾ ഉള്ള ഈ കെട്ടിടത്തിന് ഏഴു കൊല്ലം പിന്നിട്ടിട്ടും ഫയർ എൻഒസി ഹാജരാക്കാൻ ഉടമകൾക്ക് കഴിഞ്ഞിരുന്നില്ല. അഞ്ചു മീറ്റർ വീതിയിൽ റോഡ് സൗകര്യമില്ലാത്തതിനാൽ രക്ഷാപ്രവർത്തനങ്ങൾ അസാധ്യമാണെന്ന് ഫയർ അധികൃതർ മേലധികാരികൾക്ക് റിപ്പോർട്ടു നൽകിയിരുന്നു. ഇതേ തുടർന്ന് 2015 നവംബർ 25 ന് നഗരസഭ നൽകിയ ഒക്യുപെൻസി റദ്ദാക്കുകയും ചെയ്തു.
ഒടുവിൽ ഫയർ എൻഒസിയില്ലാതെതന്നെ ഒക്യുപൻസി അനുവദിക്കാൻ മുൻമന്ത്രി രേഖാമൂലം സെക്രട്ടറിക്ക് നിർദേശം നല്കിയതാണ് ഇപ്പോൾ വിവാദമാകുന്നത്.മന്ത്രിയുടെ ഇടപെടലിനെതുടർന്ന് ഇക്കഴിഞ്ഞ ജൂണിലാണ് സെക്രട്ടറി താമസാനുമതി നൽകിയത്.