പോകാം... പച്ചത്തുരുത്തുകളിലേക്ക്
Tuesday, September 27, 2022 12:03 AM IST
ലീമ തോമസ്

കൊച്ചി: കൊച്ചിയുടെ ടൂറിസ്റ്റ് ഭൂപടം എന്നു കേള്‍ക്കുമ്പോള്‍ മെട്രോ നഗരവും ഫോര്‍ട്ടുകൊച്ചിയും മട്ടാഞ്ചേരിയുമൊക്കെയാണ് ആദ്യം മനസിലോടിയെത്തുക. എറണാകുളത്തിനു പുറത്തു നിന്നു വരുന്നവര്‍ക്ക് ഏറ്റവും ആകര്‍ഷകമായി തോന്നുന്നതും നഗരക്കാഴ്ചകളാകും. എന്നാല്‍ നഗരത്തിനുള്ളില്‍ സ്ഥിര താമസമാക്കിയവര്‍ക്ക് ഈ കെട്ടുകാഴ്ചകളേക്കാള്‍ ഊഷ്മളത നല്‍കുന്നത് ശാന്തതയും പച്ചപ്പും നിറഞ്ഞു നില്‍ക്കുന്ന ഇടങ്ങളാവും.
ജില്ലയ്ക്കുള്ളില്‍ തന്നെ ചെറുതും വലുതുമായ ഒട്ടേറെ വിനോദ സഞ്ചാരയിടങ്ങള്‍ നമുക്കുണ്ട്. അവയിൽ ചിലതിനെക്കുറിച്ച് അറിയാം.
ഭൂതങ്ങള്‍ പണിതീര്‍ക്കാതെ
അണക്കെട്ട്
എറണാകുളം ജില്ലയില്‍ പെരിയാറിനു കുറുകെ, കോതമംഗലം തട്ടേക്കാട് വഴിയില്‍ കീരംപാറ കവലയില്‍ നിന്ന് (ഇടത്തോട്ട്) ഇടമലയാര്‍ വഴിയില്‍ മൂന്നു കിലോമീറ്റർ അകലെയാണ് ഭൂതത്താന്‍കെട്ട് അണക്കെട്ട്. അണക്കെട്ടില്‍ തടഞ്ഞുനിര്‍ത്തിയിരിക്കുന്ന വെള്ളമാണ് തട്ടേക്കാട് പ്രദേശത്ത് കാണുന്നത്. ഐതീഹ്യവും യാഥാര്‍ഥ്യവും ഒന്നു തന്നെയെന്ന് കാഴ്ചക്കാര്‍ക്ക് തോന്നുമാറ് പ്രകൃതി അദ്ഭുതം തീര്‍ത്തിരിക്കുന്നയിടം.
ഇപ്പോഴത്തെ ഭൂതത്താന്‍കെട്ട് അണക്കെട്ടില്‍ നിന്ന് വനത്തിലൂടെ നടന്ന് ഭൂതത്താന്മാര്‍ കെട്ടിയെന്ന് കരുതുന്ന പ്രദേശത്തേക്ക് വരാവുന്നതാണ്. റോഡിന് കുറുകെയുള്ള കവാടത്തിലും ഉദ്യാനത്തിലും മറ്റും ഐതീഹ്യത്തിനനുസരിച്ച് ഭൂതത്താന്‍ന്മാര്‍ കല്ല് ചുമക്കുന്ന ചിത്രങ്ങളും പ്രതിമകളും സ്ഥാപിച്ചിട്ടുണ്ട്.
സലീം അലിയുടെ പക്ഷികള്‍
തട്ടേക്കാടിന്‍റെ ഇരുവശങ്ങളിലൂടെയാണ് പെരിയാറിന്‍റെ രണ്ട് കൈവഴികള്‍ ഭൂതത്താന്‍കെട്ട് അണക്കെട്ടിന്‍റെ സംഭരണപ്രദേശത്ത് വന്നുചേരുന്നത്. വെള്ളത്താല്‍ ചുറ്റപ്പെട്ട് കിടക്കുന്ന വനപ്രദേശത്തോടുകൂടിയ ഒരു മുനമ്പാണ് തട്ടേക്കാട്. പക്ഷി നിരീക്ഷകരേയും സഞ്ചാരികളേയും ആകര്‍ഷിക്കുന്ന തട്ടേക്കാട് ഡോ. സലിം അലിയുടെ പക്ഷി സങ്കേതമെന്ന നിലയില്‍ പ്രസിദ്ധമാണ്.
മംഗളവനം
കൊച്ചി നഗരത്തിന്‍റെ ഹൃദയഭാഗത്തുള്ള ഒരു ദ്വീപാണ് മംഗളവനം പക്ഷിസങ്കേതം. കണ്ടല്‍ക്കാടുകളും മരങ്ങളും നിറഞ്ഞ ഇവിടെ ധാരാളം ദേശാടനപ്പക്ഷികള്‍ എത്താറുണ്ട്. ‌
ചിലന്തികളും വവ്വാലുകളും ഇവിടുത്തെ പ്രധാന ആകര്‍ഷണീയതയാണ്. 2004ല്‍ നിലവില്‍ വന്ന മംഗളവനം പക്ഷി സങ്കേതം സംസ്ഥാന വനംവകുപ്പിനു കീഴിലുള്ള ഏറ്റവും ചെറിയ സംരക്ഷിത പ്രദേശമാണ്.
കണ്ടല്‍ വനങ്ങളില്‍ സ്ഥിതി ചെയ്യുന്ന കേരളത്തിലെ ഏക പക്ഷിസങ്കേതവുമാണിത്.
ആനപ്രേമികളെ
ഇതിലെ ഇതിലെ...
ആനപിടുത്തം നിരോധിക്കുന്നതിനു മുമ്പ് കേരളത്തിലെ ഏറ്റവും പ്രമുഖമായ കാട്ടാന പരിശീലന കേന്ദ്രങ്ങളില്‍ ഒന്നായിരുന്നു കോടനാട് ആന പരിശീലന കേന്ദ്രം.
പരിക്കേറ്റ ആനക്കുട്ടികളുടെ പുനരധിവാസ കേന്ദ്രമായും വനംവകുപ്പിനുള്ള ആനകളുടെ പരിശീലന കേന്ദ്രമായും തുടരുന്നു.
കോടനാടിനടുത്ത് കപ്പിക്കാട്ടിലാണ് ഇപ്പോൾ കേന്ദ്രം പ്രവർത്തിക്കുന്നത്. രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ചു വരെയാണു സന്ദര്‍ശന സമയം.
എറണാകുളത്തു നിന്നും 45 കിലോമീറ്ററും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും 20 കിലോമീറ്ററുമാണ് കോടനാട്ടേയ്ക്കുള്ള ദൂരം.
അഭയാരണ്യം
കോടനാട് ആനക്കൂട്ടിൽ നിന്നും രണ്ടു കിലോമീറ്റർ മാത്രം ദൂരെ കപ്രിക്കാടാണ് വനം വകുപ്പ് വിഭാവനം ചെയ്ത മൃഗങ്ങളുടെ ഉദ്യാനമായ അഭയാരണ്യം. 321 ഏക്കറോളം വരുന്ന സ്ഥലത്തെ ശലഭോദ്യാനം, ഓർക്കിഡ് ഗവേഷണ കേന്ദ്രം, രക്തചന്ദന തോട്ടം, പുഴയോരത്തുകൂടിയുള്ള നടപ്പാത എന്നിവ സന്ദർശകർക്ക് പുത്തനനുഭവം പകരുന്നു.
മനോഹരിയാണ് പക്ഷേ....
ആലുവ- മൂന്നാർ റോഡിൽ കുറുപ്പംപടിയിൽ നിന്ന് 15 കിലോമീറ്റർ ദൂരമാണ് പാണിയേലി പോരിലേക്ക്. അപകടകരമാണെങ്കിലും മനോഹരിത കൊണ്ട് സഞ്ചാരികളെ മാടി വിളിക്കുന്ന വനത്തിന്‍റെയും ചെറുപുഴകളുടെയും സമന്വയം. ഇവിടെ സാഹസികതയ്ക്ക് മുതിരാതെ ഗൈഡിന്‍റെ നിർദേശങ്ങളനുസരിച്ചു മാത്രം പ്രകൃതി സൗന്ദര്യം ആസ്വദിക്കാം.
ചില ശിലായുഗ ചരിത്രങ്ങൾ
ഭക്തർക്കും ചരിത്ര വിദ്യാർഥികൾക്കും ടൂറിസ്റ്റുകൾക്കും ഒരുപോലെ ആകർഷകമാണ് കല്ലിൽ ഗുഹാക്ഷേത്രം. ശിലായുഗത്തോളം ചരിത്രം ഉണ്ട് ഈ ജൈന ക്ഷേത്രത്തിന്. വർധമാന മഹാവീരൻ, മഹാവീര തീത്ഥങ്കരൻ, ഭഗവതി എന്നിവയായിരുന്നു പ്രതിഷ്ഠകൾ.
ഭീമാകാരമായ പാറക്കല്ലിന് ചുവട്ടിലെ ശ്രീകോവിലാണ് പ്രധാന ആകർഷണം.
ആലുവ -കോതമംഗലം റൂട്ടിൽ കുറുപ്പംപടിയിൽ നിന്ന് എട്ടുകിലോമീറ്റർ ദൂരെയാണ് ഈ ഗുഹാക്ഷേത്രം സ്ഥിതിചെയ്യുന്നത്.