കോതമംഗലത്ത് കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച 117 പേർക്കെതിരേ കേസെടുത്തു
Thursday, May 6, 2021 11:33 PM IST
കോതമംഗലം: താലൂക്കിലെ വിവിധ പോലീസ് സ്റ്റേഷൻ പരിധികളിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച 117 പേർക്കെതിരേ കേസെടുത്തു. 25 വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു. കോതമംഗലം സ്റ്റേഷൻ പരിധിയിൽ 14 പേർക്കെതിരേയാണ് കേസ്. 15 ഓളം പേരിൽനിന്ന് പിഴയിടാക്കി. ഒരു കാറും രണ്ട് ഓട്ടോറിക്ഷയും ഏഴ് ഇരുചക്രവാഹനങ്ങളും കസ്റ്റഡിയിലെടുത്തു.
ഊന്നുകൽ സ്റ്റേഷൻ പരിധിയിൽ 25 കേസുകളാണെടുത്തത്. 60 ഓളം പെറ്റിക്കേസുകളിലായി 35,000 രൂപ പിഴയീടാക്കി. ആറ് കാറും ഏഴ് ഇരുചക്രവാഹനവും കസ്റ്റഡിയിലെടുത്തു. നേര്യമംഗലത്ത് നിർദ്ദേശം ലംഘിച്ച് തുറന്ന സ്ഥാപനത്തിനെതിരേയും പൈമറ്റത്ത് കോവിഡ് മാനദണ്ഡം പാലിക്കാതെ തുറന്ന കട ഉടമയ്ക്കെതിരേയും കേസെടുത്തു. കോട്ടപ്പടി പോലീസ് അഞ്ചു കേസുകളാണ് രജിസ്റ്റർ ചെയ്തത്. 74 പെറ്റിക്കേസുമെടുത്തിട്ടുണ്ട്. രണ്ട് ഇരുചക്രവാഹനവും പിടിച്ചെടുത്തു. കുട്ടന്പുഴ സ്റ്റേഷനിൽ ഒരു കേസും എടുത്തിട്ടുണ്ട്.
താലൂക്കിൽ രോഗവ്യാപനം അതിതീവ്രമായതോടെ നിയന്ത്രണം കടുപ്പിച്ചിട്ടും ഇതൊന്നും ബാധകമാക്കാതെയാണ് ആളുകൾ കറങ്ങിനടക്കുന്നത്. വ്യാപാര സ്ഥാപനങ്ങൾക്ക് അകത്തും പുറത്തും തിരക്ക് നിയന്ത്രിക്കണമെന്ന കർശന നിർദ്ദേശവും പാലിക്കപ്പെടുന്നില്ല. സാമൂഹിക അകലവും പലരും കൈവിടുകയാണ്. സ്ഥാപനത്തിന് മുന്പിൽ ഉപഭോക്താക്കൾക്ക് ഉപയോഗിക്കാനായി സാനിറ്റൈസർ വേണമെന്ന നിബന്ധനയും മെഡിക്കൽ സ്റ്റോറുകളിൽ ഉൾപ്പെടെ കാണാനില്ല.
പൊതുയിടങ്ങളിൽ കൂട്ടംകൂടി നിൽക്കുന്നവർ പോലീസിനെ കണ്ടാൽ മാത്രമേ മാറി പോകുകയുള്ളുവെന്നതാണ് അവസ്ഥ. കോതമംഗലം ടൗണിൽ മൂന്നിടത്ത് പോലീസ് ചെക്കിംഗ് പോയിന്‍റുകൾ ഉണ്ടെങ്കിലും ഇതെല്ലാം മറികടന്നാണ് കാറിലും ബൈക്കിലുമായി ആളുകൾ കറങ്ങിനടക്കുന്നത്. കോവിഡ് വ്യാപനത്തെ പ്രതിരോധിക്കാൻ കൂടുതൽ കടുത്ത നിയന്ത്രണങ്ങൾ വന്നിട്ടും ലംഘിക്കുന്നവർ ധാരാളം.