മഴുവന്നൂരിൽ സിഎഫ്എൽടിസി തുടങ്ങാൻ കളക്ടറുടെ നിർദേശം
Thursday, May 6, 2021 11:33 PM IST
കോലഞ്ചേരി: കോവിഡ് ഫസ്റ്റ്‌‌ ലൈൻ ട്രീറ്റ്മെന്‍റ് സെന്‍റർ തുടങ്ങാൻ മഴുവന്നൂർ പഞ്ചായത്ത് തയാറായില്ലെങ്കിൽ വടവുകോട് ബ്ലോക്ക് പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ സെന്‍റർ തുടങ്ങാൻ കളക്ടറുടെ നിർദ്ദേശം. കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർധിച്ചതോടെ ട്രീറ്റ്മെന്‍റ് സെന്‍റർ തുടങ്ങുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ പഞ്ചായത്ത് ഭരണസമിതി തയാറാകാത്തതിനെ തുടർന്നാണ് ബ്ലോക്ക് പഞ്ചായത്തിനോട് കളക്ടർ നിർദ്ദേശം നൽകിയത്. ഇതിനായി സിഇടി കോളജ് കളക്ടർ ഏറ്റെടുത്തു.
പുത്തൻകുരിശ് പഞ്ചായത്തിലെ ഡൊമിസിലിയറി ട്രീറ്റ്മെന്‍റ് സെന്‍റർ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്‍റ് സെന്‍ററാക്കി ഉയർത്തുന്നതിനും തീരുമാനമായി. ഇതിന്‍റെ ഭാഗമായി ഡോക്ടറുടെയും പാരാമെഡിക്കൽ സ്റ്റാഫിന്‍റെയും സേവനവും ലഭ്യമാക്കും. വടവുകോട് സിഎച്ച്സിയിൽ ഡോക്ടർ ക്വാറന്‍റൈനിലായതോടെ പുതിയ ഡോക്ടറെ നിയമിക്കാൻ തീരുമാനിച്ചു. ഡോക്ടർ എത്താത്തതിനെ തുടർന്ന് താല്ക്കാലീക ജീവനക്കാരുടെ ശന്പളവും മറ്റു കാര്യങ്ങളും താളം തെറ്റിയ നിലയിലായിരുന്നു. ഇതോടെയാണ് എംഎൽഎ പ്രശ്നത്തിൽ ഇടപെട്ടത്.
കുന്നത്തുനാട് പഞ്ചായത്തിലെ മോറക്കാലയിൽ ഡൊമിസിലിയറി കെയർ സെന്‍റർ തുടങ്ങാൻ തീരുമാനമായിട്ടുണ്ട്. മോറക്കാല ഹയർ സെക്കൻഡറി സ്കൂളിൽ 25 പേർക്കുള്ള പ്രാഥമ‌ിക സൗകര്യങ്ങളാണ് ഒരുക്കുന്നത്. കഴിഞ്ഞ പഞ്ചായത്ത് കമ്മിറ്റിയിൽ ഡിസിസി തുടങ്ങാൻ തീരുമാനമെടുത്തെങ്കിലും അനന്തമായി നീണ്ടുപോവുകയായിരുന്നു. രോഗികളുടെ എണ്ണം 600 കവിഞ്ഞതോടെ വ്യാപക പരാതി ഉയർന്നതോടെയാണ് തീരുമാനം. ഇവിടെ ആവശ്യം വരുന്ന മുറയ്ക്ക് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്‍റ് സെന്‍റർ തുടങ്ങുന്നതിനും തീരുമാനമായിട്ടുണ്ട്. കളക്ടറുമായി നടത്തിയ കൂടിക്കാഴ്ചയിൽ എംഎൽഎയെ കൂടാതെ എൽഡിഎഫ് മണ്ഡലം സെക്രട്ടറി സി.ബി. ദേവദർശനൻ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജൂബിൾ ജോർജ് എന്നിവരും പങ്കെടുത്തു.