കന്നുകാലികളിലെ വയറിളക്കം: നിർദേശവുമായി അധികൃതർ
Friday, October 11, 2024 6:22 AM IST
ഇടുക്കി: ജില്ലയിൽ പലയിടത്തും പശുക്കളിൽ വ്യാപകമായി വയറിളക്കം കാണപ്പെടാൻ തുടങ്ങിയിട്ടുണ്ടെന്ന് ജില്ലാ മൃഗസംരക്ഷണവകുപ്പ് അറിയിച്ചു.

പാലുത്പാദനത്തിലെ ഗണ്യമായ കുറവ്, രക്തം കലർന്നതോ അല്ലാത്തതോ ആയ വയറിളക്കം, തീറ്റയെടുക്കാൻ മടി, ക്ഷീണം എന്നിവയാണ് ലക്ഷണങ്ങൾ. ചില ഫാമുകളിൽ മൃഗസംരക്ഷണവകുപ്പ് നടത്തിയ പരിശോധനയിൽ കന്പംപൊടിയിലെ പൂപ്പലാണ് പ്രധാന കാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്. രോഗലക്ഷണങ്ങൾ അനുസരിച്ചുള്ള മരുന്നുകൾ നൽകുന്നതും പൂപ്പൽ സംശയിക്കുന്ന തീറ്റകൾ ഒഴിവാക്കുന്നതുമാണ് പ്രധാന ചികിത്സ.

രോഗലക്ഷണങ്ങൾ കണ്ടാൽ മൃഗാശുപത്രിയുമായി ബന്ധപ്പെട്ട് ചികിത്സ ഉറപ്പാക്കണം. പൂപ്പൽബാധ ഉണ്ടെന്ന് സംശയിക്കുന്ന തീറ്റകൾ വെയിലത്ത് ഉണക്കി ജലാംശം പൂർണമായും ഒഴിവാക്കിയതിന് ശേഷം തീറ്റയായി നൽകുന്നത് ഒരു പരിധിവരെ വിഷബാധ തടയും.


സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് കിരണങ്ങളാണ് പൂപ്പൽ വിഷബാധയെ ഒഴിവാക്കാൻ സഹായിക്കുന്നത്. തീറ്റകൾ സൂക്ഷിക്കുന്നതിന് വായു കടക്കാത്ത അടച്ചുറപ്പുള്ള പാത്രങ്ങളോ, വീപ്പകളോ ഉപയോഗിക്കേണ്ടതാണ്. കൂടാതെ പൈനാപ്പിൾ ഇലകൾ, പുല്ല് മുതലായവയിലെ നനവും പലപ്പോഴും വയറിളക്കത്തിന് കാരണമാകുന്നു. നനവുള്ള പുല്ലുകളും മറ്റ് തീറ്റകളും വെയിലത്ത് ഈർപ്പം കളഞ്ഞതിനു ശേഷം തീറ്റയായി നൽകണം.