കടുവ സങ്കേതം: കുടിയൊഴിപ്പിക്കൽ നീക്കം അനുവദിക്കില്ലെന്ന് കർഷകസംഘം
Wednesday, October 9, 2024 6:00 AM IST
ചെറുതോണി: പെരിയാർ കടുവ സങ്കേതത്തിന്‍റെ വിസ്തൃതി വ്യാപനത്തിനായി സമീപവാസികളെ കുടിയൊഴിപ്പിക്കാൻ കേന്ദ്രം നടത്തുന്ന ആസൂത്രിത നീക്കം എതിർക്കുമെന്ന് കർഷക സംഘം ജില്ലാ സെക്രട്ടറി റോമിയോ സെബാസ്റ്റ്യൻ, പ്രസിഡന്‍റ് എൻ.വി. ബേബി എന്നിവർ അറിയിച്ചു.

കടുവ സംരക്ഷണത്തിനായി രാജ്യത്താകെ 64,801 കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനാണ് ദേശീയ കടുവ സംരക്ഷണ അഥോറിറ്റി തീരുമാനിച്ചിട്ടുള്ളത്. ഇതു സംബന്ധിച്ച് മെന്പർ സെക്രട്ടറി ഡോ. ജി.എസ്. ഭരദ്വാജ് ഉത്തരവിറക്കുകയും സംസ്ഥാന വന്യജീവി വിഭാഗം പ്രിൻസിപ്പൾ സിസിഎഫുമാർക്ക് അയച്ചുകൊടുക്കുകയും ചെയ്തു.
കേരളത്തിൽ ആയിരത്തോളം പേരെ കുടിയൊഴിപ്പിക്കാനാണ് തീരുമാനം. തേക്കടി പെരിയാർ, പറന്പിക്കുളം എന്നിവയാണ് ഇപ്പോഴുള്ള കടുവാ സങ്കേതങ്ങൾ. വയനാട് കടുവാ സങ്കേതം പ്രഖ്യാപിച്ചിട്ടുള്ളത് പ്രവർത്തനത്തിലേക്ക് വരികയുമാണ്. കുമളിയോട് ചേർന്നുകിടക്കുന്ന കടുവ സങ്കേതത്തിന്‍റെ സമീപ വാസികളെയാണ് ഏറെ ദോഷകരമായി ഉത്തരവ് ബാധിക്കുക.


കുടിയൊഴിപ്പിക്കുന്നത് സംബന്ധിച്ച് ഉത്തരവ് ഇറങ്ങിയെങ്കിലും പുനരധിവാസം സംബന്ധിച്ച് കടുവാ സംരക്ഷണ അഥോറിറ്റിയോ കേന്ദ്ര സർക്കാരോ ഒന്നും വ്യക്തമാക്കിയിട്ടില്ല. എംപി ഇക്കാര്യത്തിൽ ഒളിച്ചുകളി അവസാനിപ്പിക്കണം.

അനിവാര്യമായ പുനരധിവാസ പദ്ധതികൾ പ്രഖ്യാപിക്കാതെ ഒരാളെ പോലും കുടിയൊഴിപ്പിക്കാനോ മാറ്റിപ്പാർപ്പിക്കാനോ അനുവദിക്കില്ലെന്നും കുമളി പ്രദേശത്തെ മുഴുവൻ ജനങ്ങളെയും അണിനിരത്തി ശക്തമായ പ്രക്ഷോഭത്തിന് കർഷകസംഘം നേതൃത്വം നൽകുമെന്നും നേതാക്കൾ അറിയിച്ചു.