പട്ടയം: ഇടനിലക്കാരുടെ കെണിയിൽ വീഴരുതെന്ന് കളക്ടർ
Tuesday, October 8, 2024 6:45 AM IST
ഇടുക്കി: പട്ടയ നടപടികളുടെ മറവിൽ ഇടനിലക്കാർ നടത്തുന്ന തട്ടിപ്പിനെതിരേ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്നും ഇത്തരക്കാരെ ഒഴിവാക്കണമെന്നും ജില്ലാ കളക്ടർ വി. വിഗ്നേശ്വരി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പട്ടയം തരപ്പെടുത്തി നൽകുന്നതിനും സർവേ നടപടികൾക്കും ഇടനിലക്കാർ എന്ന വ്യാജേന പൊതുജനങ്ങളിൽനിന്നു പണപ്പിരിവ് നടക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.

ഇതിന്‍റെ അടിസ്ഥാനത്തിലാണ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പു നൽകുന്നത്. അറിവില്ലായ്മ മുതലെടുത്ത് പിരിവു നടത്തുന്നതായും വൻ തുകകൾ തട്ടിയെടുക്കുന്നതായുമാണ് വിവരം. പണപ്പിരിവ് നടത്തുന്നവരെ സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങൾ പോലീസ്, റവന്യു അധികാരികളെ അറിയിക്കണം. സർക്കാർ നടപടികളുടെ മറവിൽ സാന്പത്തിക തട്ടിപ്പ് നടത്തുന്നവർക്കെതിരെ കർശന നിയമ നടപടികൾ ജില്ലാ ഭരണകൂടം സ്വീകരിക്കും.


പട്ടയം ലഭിക്കുന്നതിനായി അപേക്ഷ സമർപ്പിച്ചിട്ടുള്ളവർ, ഇടനിലക്കാരെ ഒഴിവാക്കി ബന്ധപ്പെട്ട പട്ടയ ഓഫീസിലെ തഹസിൽദാരുമായി നേരിട്ട് ബന്ധപ്പെട്ട് പട്ടയ സംബന്ധമായ നടപടികൾ അന്വേഷിച്ച് ഉറപ്പാക്കണം. പട്ടയ ഓഫീസുകളിൽ നിന്നും അറിയിക്കുന്നതനുസരിച്ച് സർക്കാർ നിശ്ചയിച്ചിട്ടുള്ള നിയമാനുസൃത തുക മാത്രം ട്രഷറിയിൽ അടച്ച് രസീത് ഹാജരാക്കിയാൽ മതിയാകും. പട്ടയ, സർവേ നടപടികളുമായി ബന്ധപ്പെട്ട് മറ്റു യാതൊരുവിധ പണമിടപാടുകൾക്കും ജനങ്ങൾ കൂട്ടുനിൽക്കരുത്. ഇത്തരത്തിൽ അനധികൃത നടപടികൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ പരാതിപ്പെടണമെന്നും കളക്ടർ അറിയിച്ചു.