സുരക്ഷാ സംവിധാനങ്ങളില്ലാതെ ഇരട്ടയാർ ടണൽ
Wednesday, September 25, 2024 5:25 AM IST
കട്ടപ്പന: ഇരട്ടയാർ ഡാമിൽനിന്ന് ഇടുക്കി അണക്കെട്ടിലേക്ക് വെള്ളം എത്തുന്ന ടണലിന്‍റെ പരിസരം സുരക്ഷിതമാക്കണമെന്ന ആവശ്യം ശക്തമായി.

നിരവധി മുങ്ങിമരണകളാണ് ഇരട്ടയാർ ഡാമിലും തണൽ പരിസരത്തും ഉണ്ടായിട്ടുള്ളത്. ഒടുവിൽ രണ്ട് കുട്ടികളുടെ ജീവനും ഇരട്ടയാറിൽ പൊലിഞ്ഞു. പലപ്പോഴും മൃതദേഹങ്ങൾ ഇരട്ടയാർ ടണലിന്‍റെ മുൻപിലെ കോൺക്രീറ്റ് ഗ്രില്ലിൽ ഉടക്കിക്കിടക്കും. എന്നാൽ, മൃതദേഹങ്ങൾ കണ്ടുകിട്ടിയില്ലെങ്കിൽ ടണലിലൂടെ ഒഴുകി അഞ്ചുരുളിയിലെത്തും എന്ന നിഗമനമാണ് ഉള്ളത്. ഇരട്ടയാർ ടണൽ മുഖത്തെ കോൺക്രീറ്റ് ഗ്രില്ലിന് സമീപത്ത് മതിയായ സുരക്ഷാസംവിധാനങ്ങൾ ഇല്ല. നിരവധി കുട്ടികൾ അടക്കം മേഖലയിൽ കളിക്കുവാനും മറ്റുമായി എത്തുന്നതാണ്.


ടണൽ മുഖത്തും പരിസരങ്ങളിലും ആവശ്യമായ സുരക്ഷാസംവിധാനങ്ങൾ ഡാം സേഫ്റ്റി അഥോറിറ്റിയും കെഎസ്ഇബിയും തുടങ്ങിയ വകുപ്പുകൾ നടപ്പിലാക്കണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്. 1974 മാർച്ചിൽ ആരംഭിച്ച ടണൽ നിർമാണം 1980 ജനുവരിയിലാണ് ഉദ്ഘാടനം ചെയ്തത്. അഞ്ച് കിലോമീറ്റർ നീളത്തിൽ ഒറ്റപ്പാറയിൽ അഞ്ചുരുളിയിലും ഇരട്ടയാറിലും ഒരുപോലെ നിർമാണം ആരംഭിച്ച് കൂട്ടിയോജിപ്പിച്ചതാണ് അഞ്ചുരുളി ടണൽ. ടണലിനുള്ളിൽ ആളുകൾ കുടുങ്ങുന്ന സംഭവങ്ങളും ഉണ്ടാകുന്നുണ്ട്.