ഇഎസ്എ അന്തിമവിജ്ഞാപനം വൈകുന്നത് ആശങ്ക വളർത്തുന്നു: മാർ ജോൺ നെല്ലിക്കുന്നേൽ
Wednesday, September 25, 2024 5:25 AM IST
കരിമ്പൻ: ഒരു പതിറ്റാണ്ടിലേറെയായി പശ്ചിമഘട്ട മലനിരകളിൽ അധിവസിക്കുന്ന ലക്ഷക്കണക്കിന് ജനങ്ങളെ ആശങ്കകളുടെ മുൾമുനയിൽ നിർത്തിയിരിക്കുന്ന ഇഎസ്എ വിഷയത്തിൽ അന്തിമ വിജ്ഞാപനം വൈകുന്നത് ജനങ്ങളിൽ വലിയ ആശങ്കയും അനിശ്ചിതത്വവും വളർത്തിയിരിക്കുകയാണെന്ന് ഇടുക്കി ബിഷപ് മാർ ജോൺ നെല്ലിക്കുന്നേൽ.

ഇഎസ്എ വിഷയത്തിൽ കഴിഞ്ഞ അഞ്ച് തവണ പ്രസിദ്ധീകരിച്ച കരട് വിജ്ഞാപനങ്ങളും അതിന്മേൽ ജനങ്ങൾ നൽകിയ പരാതികളും കാലഹരണപ്പെട്ടതിനാൽ പുറത്തിറക്കിയ ആറാമത് കരട് വിജ്ഞാപനം സംബന്ധിച്ചുള്ള സങ്കീർണതകളും പരാതികളും ചർച്ച ചെയ്യുന്നതിനായി വിളിച്ചുചേർത്ത ഇടുക്കി രൂപത ജാഗ്രതാ സമിതി ഭാരവാഹികളുടെയും കത്തോലിക്കാ കോൺഗ്രസ് ഭാരവാഹികളുടെയും സംയുക്ത യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും തോട്ടങ്ങളും ഒഴിവാക്കി റിസർവ് വനങ്ങളും സംരക്ഷിത പ്രദേശങ്ങളും വേൾഡ് ഹെറിറ്റേജ് സൈറ്റുകളും മാത്രമുൾപ്പെടുത്തിയേ ഇഎസ്എ പ്രഖ്യാപനം നടത്തുകയുള്ളൂ എന്ന കേന്ദ്ര സർക്കാരിന്‍റെ വാഗ്ദാനം എത്രയും വേഗം നടപ്പിലാക്കി ജനങ്ങളുടെ ആശങ്കകൾക്ക് പരിഹാരം ഉണ്ടാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.


ഇടുക്കി രൂപത വികാരി ജനറാൾ മോൺ. ജോസ് കരിവേലിക്കലിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹൈറേഞ്ച് സംരക്ഷണ സമിതി ജനറൽ കൺവീനർ റവ. ഡോ. സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ വിഷയാവതരണം നടത്തി.

ജിയോ കോ-ഓർഡിനേറ്റുകൾ രേഖപ്പെടുത്തിയ ഇഎസ്എ വില്ലേജ് ഷെയിപ്പ് മാപ്പ് ഫയൽസ് തയാറാക്കി കരട് വിജ്ഞാപനം അനുസരിച്ച് സംസ്ഥാന സർക്കാരിന്‍റെ ബയോ ഡൈവേഴ്സിറ്റി ബോർഡ് സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതിനും ഇക്കാര്യം ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനും സംസ്ഥാന സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.

ഇതര സംസ്ഥാനങ്ങളിൽ ഇതിൽ നിന്ന് വ്യത്യസ്തമായി കേരളത്തിലെ പ്രത്യേകതകളും നിർദിഷ്ട വില്ലേജുകളിലെ ജനസാന്ദ്രതയും കേന്ദ്രസർക്കാർ പുതുതായി നിയമിച്ച അഞ്ച് അംഗ വിദഗ്ധസമിതിയെ ബോധ്യപ്പെടുത്തുവാൻ സംസ്ഥാന സർക്കാർ തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.

മോൺ. ജോസ് പ്ലാച്ചിക്കൽ, കത്തോലിക്ക കോൺഗ്രസ് രൂപത പ്രസിഡന്‍റ് ജോർജ് കോയിക്കൽ, ബിനോയ് മഠത്തിൽ, സിജോ ഇലന്തൂർ, സിബി വലിയമറ്റം, ഷാജി പുരയിടത്തിൽ, സനീഷ് തോമസ്, സെസിൽ ജോസ്, ആദർശ് മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.