കെസിക്ക് നാടിന്‍റെ അന്ത്യാഞ്ജലി
Wednesday, September 25, 2024 5:24 AM IST
കട്ടപ്പന: തിങ്കളാഴ്ച രാത്രിയിൽ അന്തരിച്ച കെ.സി. ജോർജിനു നാടിന്‍റെ അന്ത്യാഞ്ജലി. മൃതദേഹം കട്ടപ്പന മിനി സ്റ്റേഡിയത്തിൽ പൊതുദർശനത്തിനു വച്ചപ്പോൾ നൂറുകണക്കിനാളുകൾഅന്ത്യാഞ്ജലി അർപ്പിച്ചു.

സംസ്ഥാന പ്രഫഷണൽ നാടക പുരസ്‌കാരങ്ങൾ കട്ടപ്പനയ്ക്ക് സമ്മാനിച്ച കൂമ്പുക്കൽ കെ.സി. ജോർജ്, കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സയിലിരിക്കെയാണ് അന്തരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം നാലോടെ കെസിയുടെ മൃതദേഹം കട്ടപ്പന മിനി സ്റ്റേഡിയത്തിൽ പൊതുദർശനത്തിന് വച്ചു. മന്ത്രി റോഷി അഗസ്റ്റിൻഅന്ത്യോപചാരം അർപ്പിച്ചു. എഴുത്തിലൂടെ നാടക ഭൂപടത്തിൽ ഇടുക്കിയുടെ പേരെഴുതിച്ചേർത്ത അതുല്യകലാകാരനായിരുന്നു കെസിയെന്ന് അനുശോചനത്തിൽ അദ്ദേഹം പറഞ്ഞു.


അഡ്വ. ഇ.എം. ആഗസ്തി, ശ്രീനഗരി രാജൻ,അഡ്വ.കെ. ജെ. ബന്നി, വി.ആർ. സജി, മാത്യു ജോർജ്, വി.ആർ. ശശി, തോമസ് മൈക്കിൾ, സിജു ചക്കുംമൂട്ടിൽ, ജോയി ആനിത്തോട്ടം,അഡ്വ.എം. കെ. തോമസ് തുടങ്ങിയ നിരവധി രാഷ‌്ട്രീയ, സാംസ്കാരിക നേതാക്കളും പൊതുപ്രവർത്തകരും മാധ്യമപ്രവർത്തകരും അന്ത്യോമോപചാരം അർപ്പിച്ചു. പൊതുദർശനത്തിനുശേഷം അഞ്ചോടെ വള്ളക്കടവിലെ വസതിയിലേക്ക് കൊണ്ടുപോയി.

നാടകരംഗത്തെയും ടിവി സീരിയൽ രംഗത്തെയും നിരവധി സഹപ്രവർത്തകരടക്കം കെസിയെ അവസാനമായി ഒരു നോക്കു കാണുവാൻ വസതിയിൽ എത്തിച്ചേർന്നു.