ഇടുക്കി മെഡിക്കൽ കോളജ്: മന്ത്രിയുടേത് കുറുപ്പിന്‍റെ ഉറപ്പ്-കേരള കോണ്‍ഗ്രസ്
Wednesday, September 25, 2024 5:24 AM IST
തൊടുപുഴ: പ്രവർത്തനം ആരംഭിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും പരാധീനതയിൽ നട്ടംതിരിയുന്ന ഇടുക്കി മെഡിക്കൽ കോളജിന്‍റെ നിർമാണ പ്രവർത്തനങ്ങൾ ആറുമാസത്തിനകം പൂർത്തിയാക്കുമെന്ന മന്ത്രി വീണാ ജോർജിന്‍റെ ഉറപ്പ് കുറുപ്പിന്‍റെ ഉറപ്പു മാത്രമാണെന്ന് കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് പ്രഫ. എം.ജെ. ജേക്കബ്.

മന്ത്രി റോഷി അഗസ്റ്റിൻ ഇടയ്ക്കിടെ ആരോഗ്യമന്ത്രിയെ വിളിച്ച് വരുത്തി നിർമാണം പൂർത്തിയാകാത്ത പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയാണ്.

മലയോര ജനതയ്ക്ക് ഉന്നത നിലവാരമുള്ള ചികിത്സാ സൗകര്യം ഉറപ്പാക്കുന്നതിന് വേണ്ടി ഉമ്മൻചാണ്ടി സർക്കാർ അനുവദിച്ച ഇടുക്കി മെഡിക്കൽ കോളജ് അവഗണന പേറുന്ന ആരോഗ്യ കേന്ദ്രമായി ഇന്നും നില നിൽക്കുകയാണ്.

ആശുപത്രിയുടെ സ്ഥിതി അത്യന്തം ദയനീയമാണ്. അടിസ്ഥാന സൗകര്യങ്ങൾ ഒന്നും തന്നെയില്ല. താലൂക്ക് ആശുപത്രിയുടെ നിലവാരം പോലും ഇവിടെയില്ല. ചികിത്സ തേടുന്നവർക്ക് മരുന്നോ സ്പെഷാലിറ്റി ഡോക്ടർമാരുടെ സേവനമോ ലഭ്യമല്ല. ഗുരുതര രോഗം പിടിപെടുന്ന ഹൈറേഞ്ചിലെ ജനങ്ങൾക്ക് ഇന്നും ചികിത്സയ്ക്കായി മറ്റു ജില്ലകളിൽ എത്തണം. പ്രാഥമിക ചികിത്സയ്ക്കായുള്ള കാത്ത് ലാബ് പോലും പ്രവർത്തിക്കുന്നില്ല.


ആശുപത്രിയിൽ 50ൽ പ്പരം ഡോക്ടർമാരുടെ തസ്തികകൾ അനുവദിച്ചതായുള്ള മന്ത്രിമാരുടെ പ്രസ്താവനകൾ കാണാൻ തുടങ്ങിയിട്ട് നാളേറെയായി. മെഡിക്കൽ വിദ്യാർഥികൾക്കുള്ള സൗകര്യം പോലെ തന്നെ രോഗികൾക്ക് ചികിത്സ ഉറപ്പാക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളും ഡോക്ടർമാരും ഇവിടെ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.