ലോവർപെരിയാർ അണക്കെട്ടിൽ സുരക്ഷാവേലികൾ സ്ഥാപിക്കണം
Tuesday, September 26, 2023 10:56 PM IST
ചെറുതോണി: ഇടുക്കി-ലോവർപെരിയാർ അണക്കെട്ടിൽ റോഡിനോടു ചേർന്നുള്ള വശത്ത് സുരക്ഷാവേലികൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. അണക്കെട്ടിനോടു ചേർന്നാണ് ഇടുക്കി-നേര്യമംഗലം സംസ്ഥാനപാത കടന്നുപോകുന്നത്. ഇതുവഴി കടന്നുപോകുന്ന വാഹനങ്ങൾ അപകടത്തിൽപ്പെ ടാനുള്ള സാധ്യതയേറെയാണെന്നു നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.

പെരിയാറിനു കുറുകെ ലോവർ പെരിയാറിൽ സ്ഥാപിച്ചിട്ടുള്ള അണക്കെട്ടിൽ ജലനിരപ്പ് വർധിക്കുന്നതോടെ സംസ്ഥാന പാതയിലൂടെയുള്ള യാത്ര ആശങ്കാജനകമാണ്. സംസ്ഥാനപാതയോടു ചേർന്ന് അണക്കെട്ടിലെ വെള്ളം ഉയർന്നുനിൽക്കുന്നതിനാൽ പരിചിതരും അപരിചിതരുമായ വാഹന യാത്രക്കാർക്കും അപകടസാധ്യത ഏറുകയാണ്.

പാതയോരത്ത് മതിൽ പോലെ കാടുകൾ വളർന്നുനിൽക്കുന്നതിനാൽ അണക്കെട്ടിലെ ജലം കാണാനുമാവില്ല. റോഡിനു വീതി കുറഞ്ഞ ഈ ഭാഗത്ത് കാട്ടുചെടികളും മരങ്ങളും റോഡിലേക്ക് ചാഞ്ഞു നിൽക്കുന്നതിനാൽ വാഹനങ്ങൾ ജലസംഭരണിയോടു ചേർന്നാണു കടന്നുപോകുന്നത്. ഇത് അപകട സാധ്യത വർധിപ്പിക്കുന്നു.

യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് അണക്കെട്ടിനോട് ചേർന്ന് പാതയോരത്ത് ക്രാഷ് ബാരിയറുകൾ സ്ഥാപിച്ച് സംരക്ഷണം ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.