ഇടിമിന്നലോടെയുള്ള വേനൽമഴ: ജാഗ്രതാനിർദേശവുമായി അധികൃതർ
Saturday, March 25, 2023 10:39 PM IST
തൊടുപുഴ: വേനൽമഴയിൽ പ്രഹരശേഷിയുള്ള ഇടിമിന്നലിനു സാധ്യതയേറിയതിനാൽ ജാഗ്രത വേണമെന്നു ജില്ലാ ഭരണകൂടം. ഉയർന്ന കുന്നിൻപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നാണ് ദുരന്തനിവാരണ അഥോറിറ്റിയുടെ മുന്നറിയിപ്പ്. വേനൽമഴയോടൊപ്പമുള്ള ഇടിമിന്നൽ മനുഷ്യജീവനു ഭീഷണി ഉയർത്തുന്നതിനു പുറമെ മൃഗങ്ങൾക്കും വൈദ്യുതോപകരണങ്ങൾക്കും വീടുകൾക്കും നാശം വിതയ്ക്കുമെന്നു വിദഗ്ധർ അറിയിച്ചു.

വേനൽമഴയ്ക്കൊപ്പം ശക്തമായ ഇടിമിന്നൽ ഉണ്ടാകുമെന്നതിനാൽ ഈ സമയത്ത് അപകടം പതിവാണ്. ഉച്ചകഴിഞ്ഞ് രണ്ടിനും രാത്രി എട്ടിനും ഇടയിലുള്ള സമയത്താണ് വേനൽമഴയുണ്ടാകുന്നത്. ഇതോടൊപ്പമാണ് ശക്തമായ മിന്നൽ ഉണ്ടാകുന്നത്. വേനൽമഴയോടൊപ്പം ഉണ്ടാകുന്ന മിന്നലിൽനിന്നുള്ള ശക്തമായ വൈദ്യുതി ഭൂമിയിലേക്കു പായുന്പോൾ അപകടസാധ്യത ഏറെയാണ്. ഇതാണ് വീടുകൾക്കും വൻമരങ്ങൾക്കും മിന്നലേൽക്കാൻ കാരണമാകുന്നത്.

മിന്നലിൽ വീടുകളുടെ ഭിത്തികൾ, വാതിലുകൾ ഉൾപ്പെടെ വിണ്ടുകീറി നശിക്കും. കൂടാതെ വൈദ്യുതി ഉപകരണങ്ങൾക്ക് വ്യാപകമായി കേടുപാടു സംഭവിക്കാറുണ്ട്. വീടുകളിലെ വയറിംഗും കത്തി നശിക്കാൻ സാധ്യതയേറെയാണ്. തീപിടിത്തത്തിനും സാധ്യതയേറും.

ഭൂപ്രകൃതിയനുസരിച്ച് ജില്ലയിൽ ഇടിമിന്നൽ മൂലമുള്ള അപകടങ്ങൾക്ക് ഏറെ സാധ്യതയുണ്ട്. മനുഷ്യർക്ക് അപകടം ഉണ്ടാകാതിരിക്കാൻ മുൻകരുതൽ നടപടികളും മിന്നലുള്ള സമയത്ത് സ്വീകരിക്കണം. ഇടിമിന്നലിൽ പലപ്പോഴും ജീവഹാനിയും പതിവാണ്. മിന്നലിനെ ഭയന്ന് വീടിനുള്ളിൽ ഇരുന്നാലും ചിലപ്പോൾ ഷോക്കേൽക്കാറുണ്ട്. വീടിന്‍റെ സിറ്റൗട്ടിലോ മുറ്റത്തോ നിൽക്കുന്നവർക്കാണ് സാധാരണയായി മിന്നലേൽക്കാറുള്ളത്. അപകടസാധ്യതയേറെയും ഉച്ചയ്ക്കുശേഷം മഴയ്ക്കു മുന്നോടിയായുണ്ടാകുന്ന മിന്നലിനാണ്.

മുൻകരുതലുകൾ

മിന്നലുള്ള സമയത്ത് തുറസായ സ്ഥലങ്ങളിൽ നിൽക്കാതിരിക്കുക, വീടിനു മുറ്റത്തും വരാന്തയിലും നിൽക്കാതിരിക്കുക. മഴയുള്ള സമയത്ത് ഒറ്റപ്പെട്ടു നിൽക്കുന്ന മരങ്ങളുടെ ചുവട്ടിൽ അഭയം തേടാതിരിക്കുക. വീടുകളുടെ വാതിലിനും ജനലിനും സമീപത്ത് നിൽക്കാതെ സുരക്ഷിത സ്ഥാനത്തേക്കു മാറുക, മിന്നലുള്ള സമയത്ത് ലോഹത്തിൽ നിർമിച്ച ആഭരണങ്ങൾ ധരിക്കുന്നത് കഴിവതും ഒഴിവാക്കുക, മിന്നൽസാധ്യതയുള്ള സമയത്ത് ഇലക്ട്രോണിക് ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാതിരിക്കുക. വൈദ്യുതി ബന്ധം വിച്ഛേദിക്കുക, ഫോണിലൂടെയും മൊബൈൽ ഫോണിലൂടെയുമുള്ള സംഭാഷണം ഒഴിവാക്കുക. യോഗസ്ഥലങ്ങളിൽ മിന്നലുള്ള സമയത്ത് മൈക്ക് പ്രവർത്തിപ്പിക്കാതിരിക്കുക.