കാട്ടാനശല്യം: ജില്ലയ്ക്ക് 1.93 കോടിയുടെ കേന്ദ്ര പദ്ധതി-ഡീൻ കുര്യാക്കോസ്
Thursday, March 23, 2023 10:44 PM IST
തൊടുപുഴ: കാട്ടാനശല്യം പരിഹരിക്കുന്നതിന് പ്രൊജക്ട് എലഫന്‍റ് പദ്ധതിയിൽ ഉൾപ്പെടുത്തി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനു സമർപ്പിച്ചിരുന്ന പ്രത്യേക പദ്ധതിക്ക് അംഗീകാരമായതായി ഡീൻ കുര്യാക്കോസ് എംപി.
കാട്ടാനശല്യം ഏറ്റവും രൂക്ഷമായ ആനയിറങ്കൽ ഉൾപ്പെടെ ചിന്നക്കനാൽ, ശാന്തന്പാറ, മൂന്നാർ മേഖലകളെയും, ജില്ലയിലെ മറ്റു പ്രദേശങ്ങളെയും ഉൾക്കൊളളിച്ചാണ് സമഗ്രമായ പ്രതിരോധ പദ്ധതിക്ക് അംഗീകാരം തേടിയത്. ഇതിനായി 1.93 കോടിയുടെ പദ്ധതിക്കാണ് കേന്ദ്രം അംഗീകാരം നൽകിയിരിക്കുന്നത്.
ഇതനുസരിച്ച് 1.16 കോടി കേന്ദ്ര സർക്കാർ നൽകുന്പോൾ 77.42 ലക്ഷം സംസ്ഥാന സർക്കാർ വഹിക്കണം. ഏകദേശം 50 ലക്ഷം രൂപയുടെ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കാനാകും. ജില്ലയിലെ ആനശല്യമുള്ള മുഴുവൻ മേഖലകളിലും പദ്ധതിക്കു രൂപം നൽകണമെന്ന് നേരത്തേ നൽകിയ നിർദേശത്തിന്‍റെ അടിസ്ഥാനത്തിൽ തയാറാക്കി നൽകിയ പ്രോജക്ട് റിപ്പോർട്ടാണ് കേന്ദ്രം അനുവദിച്ചത്. ഇതിന് ഉടൻതന്നെ അംഗീകാരം നൽകണമെന്ന് കഴിഞ്ഞ മാസം കേന്ദ്ര വനം-പരിസ്ഥിതിമന്ത്രി ഭുപേന്ദ്ര യാദവിനെ നേരിൽക്കണ്ട് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് പദ്ധതിക്ക് അംഗീകാരം ലഭിച്ചത്.