64 കോടിയുടെ ബജറ്റ് : തൊടുപുഴയിൽ കുടിവെള്ളത്തിനും മാലിന്യനിർമാർജനത്തിനും മുൻഗണന
Wednesday, March 22, 2023 10:39 PM IST
തൊടുപുഴ: പ്രദേശിക വികസനത്തിന് ഉൗന്നൽ നൽകി തൊടുപുഴ നഗരസഭയുടെ 2023-24 വർഷത്തേയ്ക്കുള്ള വാർഷിക ബജറ്റ് വൈസ് ചെയർപേഴ്സണ്‍ ജെസി ജോണി അവതരിപ്പിച്ചു. 64,39,84,399 രൂപ വരവും 63,61,31,299 രൂപ ആകെ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്.

ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി വൃദ്ധസദനങ്ങളുടെ പ്രവർത്തനം കുറ്റമറ്റതാക്കുന്നതിനും പാലിയേറ്റീവ് കെയർ പ്രോഗ്രാം, വയോമിത്രം, അതിദാരിദ്ര്യ നിർമാർജനം, ആശ്രയ പദ്ധതി എന്നിവയ്ക്ക് ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്. നഗരസഭയിൽനിന്നു ലഭ്യമാകുന്ന സേവനങ്ങൾ വിരൽത്തുന്പിൽ ലഭ്യമാകുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ, നഗരസഭാ കാര്യാലയ നവീകരണം, പാറക്കടവ് ഡന്പിംഗ് യാർഡിലെ മാലിന്യ നിക്ഷേപം മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകളിൽനിന്നു പ്രദേശവാസികളെ മോചിപ്പിക്കൽ തുടങ്ങിയ ബൃഹദ് പദ്ധതികൾക്കും തൊടുപുഴയാർ ഉൾപ്പെടെ ജല സ്രോതസുകളുടെ സംരക്ഷണത്തിനും ലൈഫ് ഭവന പദ്ധതിക്കും ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്.

ആരോഗ്യ രംഗം, വിദ്യാഭ്യാസം, ശുചിത്വം, അമൃത് സന്പൂർണ കുടിവെള്ള പദ്ധതി, ഷെൽട്ടർ ഹോം, തെരുവ് വിളക്കുകളുടെ പരിപാലനം, അംഗീകൃത കോളനികളുടെ നവീകരണം തുടങ്ങിയവയ്ക്കായും ബജറ്റിൽ പ്രഥമ പരിഗണന നൽകിയിട്ടുണ്ടെന്ന് വൈസ് ചെയർപേഴ്സണ്‍ വ്യക്തമാക്കി. ചെയർമാൻ സനീഷ് ജോർജ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. ബജറ്റ് ചർച്ച് 27ന് രാവിലെ 11.30ന് നടക്കും.

പ്രധാന പദ്ധതികൾ

അംഗീകൃത കോളനികളുടെ നവീകരണം-40 ലക്ഷം, അമൃത് സന്പൂർണ കുടിവെള്ള പദ്ധതി-9.80 കോടി, സമഗ്ര മാലിന്യ സംസ്കരണം-1.55 കോടി, മുനിസിപ്പൽ പാർക്ക് നവീകരണം-10 ലക്ഷം, അംബേദ്കർ പട്ടികജാതി കോളനിയിൽ ലൈബ്രറി കെട്ടിട നിർമാണം-10.8 ലക്ഷം, ഡയാലിസിസിന് ധനസഹായം-7 ലക്ഷം, കുടിവെള്ള പദ്ധതികളുടെ നിർമാണം, അറ്റകുറ്റപ്പണികൾ-1.25 കോടി, തെരുവു വിളക്കുകളുടെ പരിപാലനം-30 ലക്ഷം, ദുരന്ത നിവാരണം-ഷെൽട്ടർ ഹോംസ് (സ്കൂളുകളിൽ), സൈറണ്‍-11 ലക്ഷം, അങ്കണവാടികൾക്ക് സ്ഥലം വാങ്ങി കെട്ടിടനിർമാണം-9 ലക്ഷം, വനിതകൾക്ക് ഓപ്പണ്‍ ജിം-6 ലക്ഷം, വയോജന ക്ഷേമം, പാലിയേറ്റീവ് കെയർ-10 ലക്ഷം, മുനിസിപ്പൽ ഓഫീസിൽ ലിഫ്റ്റ്-20 ലക്ഷം, പിഎംഎവൈ-ലൈഫ് സന്പൂർണ ഭവനം-1 കോടി, വനിതാ വ്യവസായ കേന്ദ്രത്തിന് സ്ഥലം വാങ്ങൽ-11 ലക്ഷം എന്നിങ്ങനെ തുക വകയിരുത്തി.

ആധുനിക ഫ്രണ്ട് ഓഫീസ് നിർമാണം-10 ലക്ഷം, റിക്കാർഡ് റൂം നിർമാണം-10 ലക്ഷം, അംഗൻവാടി പോഷകാഹാരം-70 ലക്ഷം, മുനിസിപ്പൽ ലൈബ്രറി കെട്ടിട നിർമാണം-1.5 കോടി, ലോറി, വാൻ സ്റ്റാൻഡ് മുനിസിപ്പൽ ഓഫീസ് കം ഷോപ്പിംഗ് കോംപ്ലക്സ് 1 കോടി, പട്ടികവർഗ ക്ഷേമം-7.82 ലക്ഷം, ദിവ്യാംഗജർക്ക് സ്കോളർഷിപ്പ്, ബത്ത-32 ലക്ഷം, പാടശേഖര സമിതി-സംഭരണ-സംസ്കരണ, വിതരണ കേന്ദ്രം-6 ലക്ഷം, പിഎച്ച്സികൾ സിഎച്ച്സികളായി ഉയർത്തൽ-1.50 കോടി, വെങ്ങല്ലൂർ മുനിസിപ്പൽ വക സ്ഥലത്ത് ഷോപ്പിംഗ് കോപ്ലക്സ് -1 കോടി, മങ്ങാട്ടുകവല ഷോപ്പിംഗ് കോംപ്ലക്സ് പൂർത്തീകരണം-20 ലക്ഷം, പഴയ ബസ് സ്റ്റാന്‍റിന് എതിർവശം ഷോപ്പിംഗ് കോംപ്ലക്സ്-1 കോടി എന്നിവയ്ക്കും ബജറ്റിൽ തുക നീക്കി വച്ചു.

ബജറ്റ് തനിയാവർത്തനം: യുഡിഎഫ്

എൽഡിഎഫ് അധികാരത്തിൽ വന്നതിനുശേഷം അവതരിപ്പിച്ച രണ്ട് ബജറ്റുകളിലും പറഞ്ഞ കാര്യങ്ങൾ വീണ്ടും പകർത്തി എഴുതിയതാണ് പുതിയ ബജറ്റെന്ന് യുഡിഎഫ് ആരോപിച്ചു. നഗരസഭയ്ക്ക് പുതിയ ഓഫീസ് കെട്ടിടം, വെങ്ങല്ലൂരിൽ നഗരസഭ സ്ഥലത്ത് ഷോപ്പിംഗ് കോംപ്ലക്സ്, ഗാന്ധി സ്ക്വയറിൽ ഷോപ്പിംഗ് കോംപ്ലക്സ്, ഉറവപ്പാറയിൽനിന്നു മുനിസിപ്പൽ പാർക്കിലേക്ക് റോപ്പ് വേ, ഇവയെല്ലാം മുൻ ബജറ്റുകളിലും ഉൾപ്പെടുത്തിരിയുന്നെങ്കിലും ഇതുവരെ ഇതിനുവേണ്ടി ഒരു നടപടിയുമുണ്ടായിട്ടില്ല. 95 ശതമാനം നിർമാണം പൂർത്തിയായ മങ്ങാട്ടുകവല ഷോപ്പിംഗ് കോംപ്ലക്സിലെ മുറികൾ വാടകയ്ക്ക് നൽകാനും കഴിഞ്ഞിട്ടില്ല. കഴിഞ്ഞ യുഡിഫ് ഭരണകാലത്തു തുടങ്ങിവച്ച പദ്ധതികൾ ഒന്നുംതന്നെ പൂർത്തീകരിക്കുവാനും സാധിച്ചിട്ടില്ല. നഗരസഭക്കു വരുമാനം ലഭിക്കുന്ന ഒരു പദ്ധതിയും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും യുഡിഎഫ് പാർലമെന്‍ററി പാർട്ടി ലീഡർ കെ. ദീപക്ക് പറഞ്ഞു.

നിരാശാജനകം -ബിജെപി

നഗരസഭ ബജറ്റ് നിരാശാജനകമാണെന്ന് ബിജെപി ആരോപിച്ചു. പ്രധാനമായും കേന്ദ്രാവിഷ്കൃത പദ്ധതികൾ ആണ് ബജറ്റിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. കഴിഞ്ഞ ബജറ്റിൽ പറഞ്ഞിട്ടുള്ള പല കാര്യങ്ങളും നടപ്പിലാക്കിയിട്ടില്ലെന്നു മാത്രമല്ല അതെല്ലാം ഈ ബജറ്റിൽ തമസ്കരിച്ചു. ലോറി സ്റ്റാൻഡിൽ പുതിയ നഗരസഭ ഓഫീസ് വർഷങ്ങളായി ബജറ്റിൽ സൂചിപ്പിക്കുന്ന കാര്യമാണ്. നഗരസഭയ്ക്ക് തനതു വരുമാനം വർധിപ്പിക്കുന്ന ഒരു നിർദേശവും ഇല്ലാത്ത ബജറ്റ് നിരാശാജനകവും ജനങ്ങളെ വെല്ലുവിളിക്കുന്നതുമാണെന്ന് പാർലമെന്‍ററി പാർട്ടി നേതാവ് പി.ജി.രാജശേഖരൻ കുറ്റപ്പെടുത്തി.