വസ്ത്രവ്യാപാര സ്ഥാപനത്തിൽ തട്ടിപ്പ്; വസ്ത്രം വാങ്ങിയശേഷം യുവതി മുങ്ങി
Wednesday, February 8, 2023 11:01 PM IST
കട്ടപ്പന: നഗരത്തിലെ വസ്ത്രവ്യാപാര സ്ഥാപനത്തിൽ തട്ടിപ്പ്. വസ്ത്രം വാങ്ങിയശേഷം യുവതി പണം നൽകാതെ മുങ്ങി. ഗൂഗിൾ പേ വഴി പണം അയച്ചുവെന്നു കടയുടമയെ തെറ്റിദ്ധരിപ്പിച്ച് യുവതി അപഹരിച്ചത് ആറായിരം രൂപയുടെ വസ്ത്രങ്ങൾ.
ടൗണിൽ പുതിയ ബസ് സ്റ്റാൻഡിനു സമീപം പ്രവർത്തിക്കുന്ന ഫാഷൻ ബസാർ വസ്ത്ര വ്യാപാര സ്ഥാപനത്തിലാണു തട്ടിപ്പ് നടന്നത്. കളക്‌ടറേറ്റിലെ ജീവനക്കാരിയാണെന്നു പരിചയപ്പെടുത്തിയാണു 35 വയസിനു മുകളിലുള്ള യുവതി കടയിൽ എത്തിയത്.
നഗരസഭയിൽ ഒരു മീറ്റിംഗിൽ പങ്കെടുക്കുവാൻ എത്തിയതാണെന്നു പറഞ്ഞ യുവതി കടയുടമ യുസഫും ഭാര്യ ഷിംലയുമായി അടുപ്പം സ്ഥാപിക്കുകയും ചെയ്തു. തുടർന്ന് മൂന്ന് സാരി ഉൾപ്പടെ 5,740 രൂപയുടെ വസ്ത്രങ്ങൾ യുവതി വാങ്ങി.
പിന്നീട് കടയിലുണ്ടായിരുന്ന യുപിഐ സ്കാനർ വഴി യുവതി പണം കൈമാറിയതായി തെറ്റിദ്ധരിപ്പിച്ചു. പണം അക്കൗണ്ടിൽ ക്രെഡിറ്റ്‌ ആയിട്ടില്ലെന്നു കടയുടമ പറഞ്ഞെങ്കിലും ബാങ്കിന്‍റെ പ്രശ്നമാകും, അരമണിക്കൂറിനുള്ളിൽ പണം കയറിയില്ലെങ്കിൽ ഫോൺ ചെയ്താൽ മതിയെന്നു പറഞ്ഞ് യുവതി മൊബൈൽ നമ്പറും നൽകി കടയിൽനിന്നു മടങ്ങി.
അര മണിക്കൂറിനു ശേഷവും പണം അക്കൗണ്ടിൽ വരാതായതോടെ യുവതി നൽകിയ നമ്പറിൽ ബന്ധപ്പെട്ടെങ്കിലും നന്പർ വ്യാജമായിരുന്നു.
സമീപത്തെ സിസിടിവി കാമറകൾ പരിശോധിച്ചെങ്കിലും തട്ടിപ്പ് നടത്തിയ വനിതയുടെ മുഖം വ്യക്തമായില്ല. സംഭവത്തിൽ കടയുടമ പോലീസിൽ പരാതി നൽകി.
മുന്പും കട്ടപ്പനയിൽ സമാനമായ രീതിയിൽ കടകളിൽ തട്ടിപ്പ് നടന്നിട്ടുണ്ട്. യുപിഐ വഴി പണം വാങ്ങുമ്പോൾ വ്യാപാരികൾ ജാഗ്രത പുലർത്തണമെന്നു വിദഗ്ധർ പറയുന്നു.