ജനുവരിയിൽ മാത്രം 292 സ്ഥാപനങ്ങളിൽ പരിശോധന
Saturday, January 28, 2023 10:45 PM IST
തൊടുപുഴ: ഹോട്ടലുകളിൽനിന്നു ലഭിക്കുന്ന ഭക്ഷണം സുരക്ഷിതമാണോയെന്ന കാര്യം ഉറപ്പാക്കാൻ ഈ മാസം ജില്ലയിൽ ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധന നടത്തിയത് 292 സ്ഥാപനങ്ങളിൽ.
ഷവർമ സ്ക്വാഡിന്‍റെ നേതൃത്വത്തിലായിരുന്ന പരിശോധന. ഗുരുതര കൃത്യവിലോപം കണ്ടെത്തിയ 12 സ്ഥാപനങ്ങൾ അടച്ചു പൂട്ടി.
തൊടുപുഴ-7, പീരുമേട്-4, നെടുങ്കണ്ടം -1 എന്നിങ്ങനെയാണ് അടച്ചത്. 61 സ്ഥാപനങ്ങൾക്കു നോട്ടീസ് നൽകി. സുരക്ഷയും വൃത്തിയും ഉൾപ്പെടെ ആവശ്യമായ മാറ്റങ്ങളോടെ മാത്രമേ സ്ഥാപനം തുറക്കാവൂ എന്ന നിർദേശത്തോടെയാണ് നോട്ടീസ് നൽകിയത്. 30 സ്ഥാപനങ്ങളിൽനിന്നു 1,16,000 രൂപ പിഴ ഈടാക്കി.
മാംസവിഭവങ്ങൾ
കോട്ടയത്തു ഹോട്ടലിൽനിന്നു അൽഫാം കഴിച്ചു നഴ്സ് മരിച്ചതോടെ ഭക്ഷ്യസുരക്ഷാവകുപ്പ് രൂപീകരിച്ച ഷവർമ സ്ക്വാഡിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധനകൾ. നേരത്തെ കാസർഗോഡ് സ്വദേശിനിയായ വിദ്യാർഥിനി ദേവനന്ദ ഷവർമ കഴിച്ചു മരിച്ചതിന്‍റെ പശ്ചാത്തലത്തിലും പരിശോധന നടത്തിയിരുന്നു. എന്നാൽ, ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്പോൾ നടക്കുന്ന പരിശോധനകൾ ഏതാനും ദിവസങ്ങൾക്കുള്ളിൽ അവസാനിപ്പിക്കുകയാണു ചെയ്തിരുന്നത്. എന്നാൽ, ഇപ്പോൾ പരിശോധനകൾ തുടരുകയാണെന്ന് അസിസ്റ്റന്‍റ് ഭക്ഷ്യസുരക്ഷാ കമ്മീഷണർ കെ.കെ. അനിലൻ പറഞ്ഞു. പലപ്പോഴും ഭക്ഷ്യവിഷബാധയ്ക്കു കാരണമാകുന്ന മാംസവിഭവങ്ങൾ തയാറാക്കുന്ന സ്ഥാപനങ്ങൾ, ഹോട്ടലുകൾ എന്നിവിടങ്ങളിലാണ് ഇപ്പോൾ പരിശോധന കൂടുതൽ നടക്കുന്നത്.
ഫിറ്റ്നസ് നിർബന്ധം
ഭക്ഷ്യശാലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കു അടുത്ത ഒന്നു മുതൽ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ഇപ്പോൾ കൂടുതൽ ഹോട്ടലുകളിലും റസ്റ്ററന്‍റുകളിലും ഇതരസംസ്ഥാന തൊഴിലാളികളാണു ജോലി ചെയ്യുന്നത്. ഇവരിൽ ഭൂരിഭാഗത്തിനും മെഡിക്കൽ സർട്ടിഫിക്കറ്റ് ഇല്ല. രാത്രിയിൽ പ്രവർത്തിക്കുന്ന തട്ടുകടകളിലും പരിശോധന നടത്തണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. പല തട്ടുകടകളും ശുചിത്വമില്ലാതെയാണ് പ്രവർത്തിക്കുന്നത്.
ഇതിനിടെ, മറ്റു പതിവ് പരിശോധനകളും തുടരും. മത്സ്യ സ്റ്റാളുകളിലും മറ്റും നടത്തിയിരുന്ന പരിശോധനകൾ ഊർജിതമാക്കും. ഭക്ഷ്യശാലകളിലെ പരിശോധന മൂലം മുടങ്ങിയിരുന്ന ചെക്ക് പോസ്റ്റുകളിലെ പരിശോധനയും വീണ്ടും സജീവമായിട്ടുണ്ട്. ഇന്നലെ രാത്രി കുമളി ചെക്ക് പോസ്റ്റിൽ ഭക്ഷ്യസുരക്ഷാവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന നടത്തി. അതിർത്തി കടന്നെത്തുന്ന പാൽ, പച്ചക്കറി എന്നിവയാണ് പ്രധാനമായും പരിശോധിച്ചത്.