ഇടുക്കിയിലും വേണം മയക്കുവെടി
Wednesday, January 25, 2023 10:28 PM IST
തൊടുപുഴ: കാട്ടാനക്കലിയിൽ ജില്ലയിൽ വീണ്ടും ഒരു ജീവൻകൂടി പൊലിഞ്ഞു. ഇതോടെ ജില്ലയിലെ കാട്ടാന ശല്യത്തിനെതിരെ ജനരോഷം ശക്തമായി. വയനാട് ധോണിയെ വിറപ്പിച്ച പിടി-7 നെയും സുൽത്താൻ ബത്തേരിയുടെ പേടിസ്വപ്നമായിരുന്ന പിഎം 2 വിനെയും വനംവകുപ്പ് കൂട്ടിലടച്ചതുപോലെ ജില്ലയിൽ ജനങ്ങൾക്കു നിത്യ തലവേദനയായി മാറുന്ന കാട്ടാനകളെയും മയക്കുവെടി വച്ചു പിടികൂടി സംരക്ഷണ കേന്ദ്രത്തിലാക്കണമെന്ന ആവശ്യമാണ് ശക്തമായി ഉയരുന്നത്. കോഴിപ്പനക്കുടി സ്വദേശിയായ വനംവകുപ്പ് വാച്ചർ ശക്തിവേലിനെ(51)യാണ് ഇന്നലെ കാട്ടാന ചവിട്ടിക്കൊന്നത്.
വീണതു രക്ഷകൻ
പ്രദേശത്തു കാട്ടാനയാക്രമണമുണ്ടാകുന്പോൾ ഇവയെ തുരത്താൻ മുൻനിരയിലുണ്ടായിരുന്ന ധൈര്യശാലിയായിരുന്നു ശക്തിവേൽ. ഭാര്യയും മൂന്നു മക്കളുമടങ്ങുന്ന കുടുംബത്തിന്‍റെ ഏക അത്താണിയെയാണ് ഇന്നലെ അതുപോലെ ഒരു ദൗത്യത്തിനിടയിൽ കാട്ടാന വകവരുത്തിയത്. ഈ വർഷം കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെടുന്ന ആദ്യത്തെയാളാണ് ശക്തിവേൽ. ദേവികുളം റേഞ്ചിനു കീഴിൽ കഴിഞ്ഞ വർഷം രണ്ടു പേരെ കാട്ടാന കൊലപ്പെടുത്തി. മാർച്ച് 29ന് സിങ്കുകണ്ടം തിരുവള്ളൂർ കോളനി കൃപാഭവനിൽ ബാബുവിനെ വീടിനു സമീപത്തു ചക്കക്കൊന്പൻ എന്നു വിളിക്കുന്ന ഒറ്റയാൻ കൊലപ്പെടുത്തി. നവംബർ 21ന് തലക്കുളം സ്വദേശിയായ സ്വാമിവേലിനെ (68) കാട്ടാന കൊലപ്പെടുത്തി. 2021 ജൂലൈയിൽ കോരന്പാറ സ്വദേശിനി വിമലയെ (46) തലക്കുളത്തെ കൃഷിയിടത്തിൽ വച്ചും സെപ്റ്റംബറിൽ ചട്ടമൂന്നാർ സ്വദേശിനി വിജി (36)യെ ഭർത്താവിനൊപ്പം ബൈക്കിൽ പോകുന്നതിനിടെ റോഡിൽ വച്ചും ഒറ്റയാൻ ആക്രമിച്ചു കൊലപ്പെടുത്തി. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ ദേവികുളം റേഞ്ചിനു കീഴിൽ മാത്രം 44 പേരാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. അധികൃതരുടെ കണ്ണു തുറക്കണമെങ്കിൽ ഇനി എത്ര ജീവൻ കൂടി പൊലിയണമെന്ന ചോദ്യമാണ് ജനങ്ങൾ ഉയർത്തുന്നത്.
നിരന്തര ശല്യക്കാർ
പല പ്രദേശങ്ങളിലും പതിവു പേടിസ്വപ്നങ്ങളായ കാട്ടാനകളെ വരുതിയിലാക്കണമെന്ന ആവശ്യം ഇതിനോടകംതന്നെ ഉയർന്നു കഴിഞ്ഞു. മൂന്നാറിൽ പടയപ്പ, ഹോസ്കൊന്പൻ, ആനയിറങ്കലിൽ അരിക്കൊന്പൻ, ചക്കക്കൊന്പൻ തുടങ്ങിയ ഒറ്റയാൻമാരെല്ലാം സ്ഥിരം ശല്യക്കാരാണ്. മൂന്നാറിലെയും മാട്ടുപ്പെട്ടിയിലെയും നിത്യ സന്ദർശകനായ പടയപ്പ ആളുകളെ അധികം ഉപദ്രവിക്കാറില്ലെങ്കിലും നിരന്തരം ശല്യക്കാരനാണ്.
കടകളും മറ്റും തകർത്തു ഭക്ഷണ സാധനങ്ങൾ അകത്താക്കും. ഗതാഗത തടസവും സൃഷ്ടിക്കും. കൊന്പിൽ പ്ലാസ്റ്റിക് ഹോസ് കുരുങ്ങിയ ആനയാണ് ഹോസ്കൊന്പൻ എന്നറിയപ്പെടുന്നത്. മൂന്നാർ മേഖലയിലെ പതിവു പ്രശ്നക്കാരനായിരുന്ന ചില്ലിക്കൊന്പൻ അസുഖം മൂലം ചരിഞ്ഞിരുന്നു.
കട കണ്ടാൽ കലി
ആനയിറങ്കൽ ഭാഗത്തെ പേടിസ്വപ്നങ്ങളാണ് ചക്കക്കൊന്പനും അരിക്കൊന്പനും. പതിവായി റേഷൻ കട തകർത്ത് അരി അകത്താക്കുന്നതിനാലാണ് ഈ ആനയ്ക്ക് അരിക്കൊന്പൻ എന്ന പേരു വീണത്. പന്നിയാറിലെ റേഷൻ കട എട്ടു തവണ ഈ ആന തകർത്തു. വീടുകൾക്കും നാശനഷ്ടമുണ്ടാക്കുന്ന കൊന്പന്‍റെ കലിയിൽ ഇതിനകം തീർന്നത് പത്തോളം ജീവനുകളാണ്.
പന്ത്രണ്ടു പേരുടെ ജീവനെടുത്ത ചക്കക്കൊന്പനും ആനയിറങ്കിൽ മേഖലയിലെ പേടിസ്വപ്നമാണ്. ഇവയുടെ സാന്നിധ്യം മൂലം ഏലത്തോട്ടം മേഖലയിൽ തൊഴിലാളികൾ പലപ്പോഴും പ്രാണഭീതിയോടെയാണ് ജോലി ചെയ്യുന്നത്. ഇവയ്ക്കു പുറമേ മറ്റ് ആനകളുടെ ശല്യവും മേഖലയിൽ പതിവായുണ്ട്.
പ്രശ്നക്കാരായ കാട്ടാനകളെ മയക്കുവെടി വച്ചു പിടികൂടി കൂട്ടിലടക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കാട്ടാന പ്രതിരോധത്തിനായി ലക്ഷങ്ങളാണ് വനംവകുപ്പ് ജില്ലയിൽ ചെലവഴിക്കുന്നതെന്നാണ് കണക്ക്. പക്ഷേ, ആനശല്യത്തിന് യാതൊരു കുറവുമില്ലതാനും.