കുപ്രസിദ്ധ കുറ്റവാളി ചക്രപാണി സന്തോഷ് അറസ്റ്റിൽ
Wednesday, January 25, 2023 10:28 PM IST
നെടുങ്കണ്ടം:അതിർത്തിമേഖലയിലെ കുപ്രസിദ്ധ കുറ്റവാളി ചക്രപാണി സന്തോഷ് അറസ്റ്റിൽ. സന്തോഷിന്‍റെ വാറ്റുകേന്ദ്രത്തിൽ എക്സൈസ് നടത്തിയ റെയ്ഡിൽ ചാരായവും കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തു. നാലു വെടിവയ്പുകേസുകളിൽ അടക്കം പ്രതിയാണ് സന്തോഷ്.
കരുണാപുരത്തെ വീട്ടിൽ വാറ്റുചാരായം നിർമിക്കുന്നതിനിടെയാണ് ചക്രപാണി സന്തോഷ് അറസ്റ്റിലായത്. 20 ലിറ്റർ ചാരായവും 30 ലിറ്റർ കോടയും പിടികൂടി. വാറ്റുചാരായം നിർമിച്ചു മേഖലയിൽ വില്പന നടത്തിവരികയായിരുന്നു ഇയാൾ.
തട്ടേക്കാനം സ്വദേശിയായ വിശ്വനെ 2008ൽ വെടിവച്ചിട്ടു. 2010ൽ പാറയ്ക്കൽ ഷിബുവിന്‍റെ തലയ്ക്കു വെടിയുതിർത്തു. കണ്ണിനു പരിക്കേറ്റ രതീഷ് തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്. എഴുവർഷം മുന്പ് 35കാരനായ പുല്ലുംപുറത്ത് രതീഷിനെ പിറകിൽനിന്നു വെടിവച്ചിട്ട കേസിൽ സന്തോഷിനെ അഞ്ചു വർഷം ശിക്ഷിച്ചിരുന്നു. ശിക്ഷ കഴിഞ്ഞ് എട്ടു മാസം മുന്പാണു ഇയാൾ പുറത്തിറങ്ങിയത്. മെഡിക്കൽ കോളജിൽ മാസങ്ങളോളം ചികിത്സയിലായിരുന്ന രതീഷിന്‍റെ ഒരു കൈ തളർന്നുപോയി. രണ്ടു വർഷം മുന്പ് തണ്ണിപ്പാറ സ്വദേശി ഉല്ലാസിനെ ഇയാൾ വെടിവച്ചിരുന്നു. കോടതിയിലാണ് ഈ കേസ്.